KeralaLatest NewsNews

‘ആദരവിലല്ല, നിര്‍ബന്ധത്താലാണ് സല്യൂട്ട്’: കിട്ടുന്നതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്ന് മാത്യു ടി തോമസ്

2006-ല്‍ സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ പൊലീസുകാരില്‍ നിന്ന് നേരിട്ട സല്യൂട്ട് അനുഭവമാണ് മാത്യൂ ടി തോമസ് പങ്കുവയ്ക്കുന്നത്

തിരുവനന്തപുരം : സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ നേരിട്ട സല്യൂട്ട് അനുഭവം പങ്കുവച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ  മാത്യൂ ടി തോമസ്. 2006-ല്‍ സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ പൊലീസുകാരില്‍ നിന്ന് നേരിട്ട സല്യൂട്ട് അനുഭവമാണ് മാത്യൂ ടി തോമസ് പങ്കുവയ്ക്കുന്നത്. നിര്‍ബന്ധത്താല്‍ ലഭിക്കുന്ന സല്യൂട്ടില്‍ ആദരവില്ലെന്നും അതുകൊണ്ട് തന്നെ അഹങ്കരിക്കാനൊന്നുമില്ലെന്നും മാത്യൂ ടി തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :   അഫ്ഗാനിൽ ഡ്രോൺ ആക്രമണത്തിൽ ഐഎസ് ഭീകരർക്ക് പകരം കൊല്ലപ്പെട്ടത് അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന എഞ്ചിനീയർ

കുറിപ്പിന്റെ പൂർണരൂപം :

സല്യൂട്ട്: ആ ദിവസത്തിനു ശേഷം
——————————
2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓർമയിൽ. വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് ‘ഗതാഗതം, അച്ചടി, സ്റ്റേഷനറി’. മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കാറിൽ വന്നിറങ്ങി. മുന്നിൽ 3 മന്ത്രിമാർ കയറിപോവുന്നത് കാണാം. (പേരുകൾ പറയുന്നില്ല) ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!

ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും…ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.
ഒരു മിനിറ്റിനുള്ളിൽ 4 തവണ.. ഹോ!വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് ഞാൻ കേട്ടത്…. ആ പാവങ്ങൾ തമ്മിൽ പറയുന്നു.

Read Also  :  ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി: ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം

“ഈ ____മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു”
കറക്ട്…!ഞാൻ 2 ചുവടു പിന്നിലേക്ക് നടന്നു. സൗമ്യമായി പറഞ്ഞു- “അടുത്ത തവണ മുതൽ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം”ആ വാക്ക് ഞാൻ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും.(മന്ത്രിസഭായോഗങ്ങൾക്കു പോവുമ്പോൾ) അവർ എന്നെ ഒരു സത്യം പഠിപ്പിച്ചു.. ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്! അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും…

shortlink

Related Articles

Post Your Comments

Related Articles


Back to top button