PalakkadKeralaLatest NewsNews

അമ്മ മരിച്ചതോടെ പൊന്നു ചെട്ടിയാരോട് മക്കളുടെ ക്രൂരത: സ്വത്ത് എഴുതി വാങ്ങി, മുറിയില്‍ പൂട്ടിയിട്ടത് ആറുമാസം

കിടപ്പിലായ അച്ഛന് ഭക്ഷണം പോലും മക്കള്‍ കൃത്യ സമയത്ത് നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു

പാലക്കാട്: ഭാര്യ മരിച്ചതോടെ മക്കളുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന പൊന്നു ചെട്ടിയാര്‍ക്ക് മോചനം. മക്കളുടെ ക്രൂരത അറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും വയോധികനെ മോചിപ്പിച്ചു. മണ്ണാര്‍ക്കാട് പടിഞ്ഞാറെത്തറയില്‍ പൊന്നു ചെട്ടിയാരെ ആറുമാസത്തോളമാണ് മക്കള്‍ മുറിയില്‍ പൂട്ടിയിട്ടത്. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും മക്കള്‍ കൃത്യ സമയത്ത് നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസത്തില്‍ ഒരുനേരം മാത്രമെ ഭക്ഷണം എത്തിച്ചിരുന്നുള്ളൂ.

മക്കളായ ഗണേശനും തങ്കമ്മയുമാണ് ആറ് മാസത്തോളം ഈ ക്രൂരത തുടര്‍ന്നത്. സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് അച്ഛനെ മക്കള്‍ മുറിയില്‍ പൂട്ടിയിട്ടതെന്നാണ് ആരോപണം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊന്നു ചെട്ടിയാരുടെ ഭാര്യ മരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു മക്കളുടെ പീഡനങ്ങള്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗണേശനോടും തങ്കമ്മയോടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button