Latest NewsNewsIndiaCrime

പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു

നാഗ്പൂര്‍: പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു. രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബന്ധുക്കള്‍ വിറ്റത്. ദത്തുനല്‍കാനെന്ന വ്യാജേന കുഞ്ഞിനെ 90,000 രൂപയ്ക്ക് ബന്ധു വിറ്റതായി പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കി. വനിത-ശിശുക്ഷേമ വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് കോട്‌വാലി പൊലീസ് കേസെടുത്തു.

കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് ബന്ധു 100 രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. മേയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. സംഭവത്തില്‍ അയല്‍വാസിയായ പതിനാറുകാരനെതിരെ കോട്‌വാലി പൊലീസ് കേസെടുത്തു. ജൂലൈ അവസാനമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവ് നേരത്തെ മരിക്കുകയും മാതാവ് ഉപേക്ഷിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു. അനധികൃതമായ സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണെന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മനുഷ്യക്കടത്തായാണ് പരിഗണിക്കുന്നതെന്നും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മുഷ്താഖ് പത്താന്‍ പറഞ്ഞു. സംഭവത്തില്‍ അനധികൃത ദത്തെടുക്കല്‍ മാഫിയ, മനുഷ്യക്കടത്ത് സംഘം എന്നിവയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button