KeralaNews

കേരളമെന്ന പൂന്തോട്ടത്തിലെ വിഷച്ചെടിയെപ്പറ്റി കുമ്മനം

തിരുവനന്തപുരം: കേരളമെന്ന പൂന്തോട്ടത്തില്‍ വിഷവിത്ത് വിതയ്ക്കരുതെന്ന ഉമ്മന്‍‌ചാണ്ടിയുടെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് കുമ്മനം രാജശേഖരന്‍.

ശ്രീ നാരായണ ഗുരുദേവനേയും ഗുരു നിത്യചൈതന്യയതിയേയും പോലുള്ള മഹാരഥന്‍മാര്‍ നിര്‍മ്മിച്ച പൂന്തോട്ടത്തെ നശിപ്പിക്കുന്ന വിഷച്ചെടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞാണ് കുമ്മനം തിടിച്ചടി നല്‍കിയത്. ഈ വിഷച്ചെടിയെ ചുവടോടെ പിഴുതെറിയാന്‍ ജനം കാത്തിരിക്കുകയാണ്. ഇത് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായതിന്‍റെ ജാള്യതയാണ് അദ്ദേഹത്തിനുള്ളത്.

അഴിമതിയും കെടുകാര്യസ്ഥതയും ചര്‍ച്ചയാകാതിരിക്കാനുള്ള തത്രപ്പാടിലാണ് ഉമ്മന്‍‌ചാണ്ടിയെന്നും കുമ്മനം പറഞ്ഞു.

വികസന മുരടിപ്പ്, അഴിമതി എന്നീ കാര്യങ്ങളില്‍ ജനങ്ങളുടെ മുന്നില്‍ ഉടുതുണി നഷ്ടപ്പെട്ട ആളുകളുടെടെ അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. തങ്ങള്‍ക്കെതിരെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനാണ് മറ്റ് വിഷയങ്ങള്‍ കുത്തിപ്പൊക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

“ഈ ഗൂഡലക്ഷ്യം മനസ്സില്‍ ഉള്ളതിനാലാണ് ഉമ്മന്‍‌ചാണ്ടി ബിജെപിക്കും ദേശീയ ജനാധിപത്യസഖ്യത്തിനുമെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കഴിഞ്ഞ നാളുകളിലെ അഴിമതിയും വികസന മുരടിപ്പും തന്നെയാണ്. ഉമ്മന്‍ചാണ്ടി എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ജനങ്ങള്‍ ഇത് മറക്കില്ല,” കുമ്മനം പറഞ്ഞു.

ഉമ്മന്‍‌ചാണ്ടിയുടെ ഭരണത്തില്‍ കേരളം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം സാമൂഹ്യമായി അധപതിച്ചിരിക്കുകയാണ്. ഈ അധപതനത്തില്‍ അസ്വാഭാവികത തോന്നാത്തത് ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആരെ ജയിപ്പിക്കണം തോല്‍പ്പിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത് അനുവദിക്കില്ലെന്ന് പറയുന്നത് വോട്ടുകച്ചവടം നടത്താനാണ്. കുമ്മനം പറഞ്ഞു.

ബിജെപിയെ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്കെതിരായ പ്രസ്താവനകള്‍ ഔദ്യോഗിക പത്രക്കുറിപ്പായാണ് ഇറക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്ന് ഉമ്മന്‍ചാണ്ടി പിന്‍മാറണമെന്നും കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button