KeralaNews

കൊച്ചി അമൃത ആശുപത്രിയിലെ പീഡനാരോപണം: ആശുപത്രി അധികൃതരും പൊലീസും രണ്ട് തട്ടില്‍

കൊച്ചി: അമൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിസരത്ത് ജീവനക്കാരിയായ നഴ്‌സ് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എ.ഡി.ജി.പി ആര്‍ ശ്രീലേഖയാണ് പ്രാഥമിക വിവരങ്ങള്‍ അന്വേഷിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ കെ രമ, വനിതാപ്രവര്‍ത്തക പി ഗീത, യു.എന്‍.എ നേതാവ് ജാസ്മിന്‍ ഷാ തുടങ്ങിയവര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ശ്രീലേഖ പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പരാതി നല്‍കിയവരുമായ് ബന്ധപ്പെട്ടിരുന്നു.

അതേ സമയം ആശുപത്രിയോട് ചേര്‍ന്നുള്ള റെയില്‍വെ ട്രാക്കില്‍ നഴ്‌സായ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത അമൃത ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സാമൂഹ്യ മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളാണെന്നും അമൃത ആശുപത്രിയിലെ നഴ്‌സിംഗ് ഡയറക്ടര്‍ എം.എസ് ബാല മാധ്യമ കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button