India

ഭര്‍ത്താവ് ഭാര്യയുടെ കുടലില്‍ 40 സെന്റീമീറ്റര്‍ നീളമുള്ള ചപ്പാത്തിക്കോല്‍ കയറ്റി

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കുടലില്‍ 40 സെന്റീമീറ്റര്‍ നീളമുള്ള ചപ്പാത്തിക്കോല്‍ കയറ്റി. വയറ്റില്‍ ചപ്പാത്തിക്കോലുമായി മൂന്നുദിവസം ജീവനോടു മല്ലിട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബലാത്സംഗ കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗര്‍ഭം ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവ് ഒരടിയലധികം നീളമുള്ള ചപ്പാത്തിക്കോല്‍ കുടലില്‍ തിരുകിക്കയറ്റുകയായിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷമേറെയായിട്ടും ഗര്‍ഭിണിയാകാതിരുന്ന യുവതിയെ ഭര്‍ത്താവ് പതിവായി പീഡിപ്പിച്ചുിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.

മൂന്നുദിവസം കഴിഞ്ഞ് ഭര്‍ത്താവു തന്നെയാണ് യുവതിയെ ഹില്‍ദ്വാനിയിലുള്ള ഡോ. സുശീല തിവാരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തിച്ചത്. കടുത്ത വയറുവേദനയാണെന്നാണ് യുവതി ഡോക്ടര്‍മാരോടു പറഞ്ഞത്. എക്‌സ്‌റേ എടുത്തെങ്കിലും തടിയുടെ ചപ്പാത്തിക്കോല്‍ വ്യക്തമായി തെളിഞ്ഞില്ല. എക്‌സ്‌റേയില്‍ ചെറിയ നിഴല്‍പോലെയുള്ള വസ്തു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ജറി നടത്തിയപ്പോഴാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ പോലും അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ യുവതി വിസമ്മതിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസിനെയും ദേശീയ വനിതാ കമ്മീഷനെയും വിവരം അറിയിച്ചു. വനിതാ കമ്മീഷന്‍ ഉപാധ്യക്ഷയായ അമിത ലോഖാനി പിറ്റേന്നുതന്നെ ആശുപത്രിയിലെത്തി യുവതിയെ കണ്ടെങ്കിലും ഭര്‍ത്താവ് അടുത്തു നിന്നിരുന്നതിനാല്‍ എന്തെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ല. ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്താണ് യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

40 സെന്റീമീറ്റര്‍ നീളമുള്ള ചപ്പാത്തിക്കോല്‍ മനുഷ്യശരീരത്തില്‍ കയറ്റാവുന്നതിലും വലിയ വസ്തുവാണെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടറായ കേദാര്‍ സിങ് സാഹി പറഞ്ഞു. ഇത്തരമൊരു കാര്യം ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുടലിലുണ്ടായ പരിക്ക് ഗുരുതരമായിരുന്നെന്നും മരണം തന്നെ സംഭവിക്കാമായിരുന്നെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സന്ദര്‍ശിക്കുമ്പോള്‍ യുവതിയുടെ അവസ്ഥ ഭയാനകമായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം അമിത ലോഖാനിയും വ്യക്തമാക്കി. വേദന സഹിച്ചിരുന്നതു കൂടാതെ ആരോടെങ്കിലും എന്തെങ്കിലും പറയാനും യുവതി വല്ലാതെ ഭയപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് താന്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കരഞ്ഞുകൊണ്ടിരുന്നതല്ലാതെ ഒന്നും വെളിപ്പെടുത്തിയില്ല. ആ സമയമൊക്കെയും ഭര്‍ത്താവ് അടുത്തുണ്ടായിരുന്നു. മൂന്നാം ദിനം ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്താണ് യുവതി പീഡനകഥ പറഞ്ഞത്. തനിക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്ന് അതിക്രൂര പീഡനം ഏറ്റിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയത്. ഭര്‍ത്താവിനെതിരേ ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും കേസ് എടുത്തതായി നൈനിത്താല്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button