KeralaNews

ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു-പിണറായിക്കെതിരെ എം.ടി രമേശ്.

തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്റെ എട്ടു മാസത്തെ ഭരണനേട്ടം ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രിസഭയിലെത്തിച്ചു എന്നത് മാത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്.ബിജെപി തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് എം ടി രമേശ് ആണ്. നാട്ടില്‍ കലാപം സൃഷ്ടിച്ച്‌, അതിന്റെ ബഹളത്തിനിടയില്‍ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന കള്ളനെ പോലെയാണ് ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ പെരുമാറ്റമെന്ന് കുമ്മനവും തന്റെ ജാഥയിൽ പരിഹസിച്ചു.

നരേന്ദ്ര മോദി നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുത്തപ്പോൾ സിപിഎം വി എസ് അച്യുതാനന്ദനെ അസാധുവാക്കാനുള്ള തീരുമാനം ആണ് എടുത്തത്. എം ടി രമേശ് പരിഹസിച്ചു. “ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചവിട്ടി പുറത്താക്കണമെന്ന് പറഞ്ഞ വി എസിനെ പാർട്ടി ചവിട്ടി പുറത്താക്കിയ കാഴ്ചക്ക് കേരളം സാക്ഷ്യം വഹിച്ചു. ഭരണ നിപുണന്‍ എന്ന് പ്രചരിപ്പിക്കപ്പെട്ട പിണറായി കേരളം കണ്ട ഏറ്റവും കഴിവ് കേട്ട ഭരണാധികാരിയായി മാറിയതും നാം കണ്ടു.” എം ടി കൂട്ടി ചേർത്തു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് മേഖലാ ജാഥകളാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button