Latest NewsIndia

നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു

കടപ്പ : ആന്ധ്രാപ്രദേശില്‍ നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു. കടപ്പയിലാണ് സംഭവം. പട്ടാപകല്‍ യുവാവിനെ വടിവാളുപയോഗിച്ച യുവാവിനെ ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ല. മരുതി റെഡ്ഡിയെന്ന 32-കാരനാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇവര്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. അക്രമികളുടെ ബന്ധുവിന് റെഡ്ഡിയുടെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ കുടംബങ്ങള്‍ വഴക്കിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. ചിലര്‍ സംഭവം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

മരുതി റെഡ്ഡി കോടതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. രണ്ടു പേര്‍ റെഡ്ഡിയെ അക്രമിച്ച ശേഷം ഓട്ടോറിക്ഷയിലേക്ക് വലിച്ച് കയറ്റിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ വടിവാളുമായി എത്തിയ അക്രമികള്‍ തുരുതുരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ പിടിച്ച് നിര്‍ത്തുന്നതും മറ്റയാള്‍ നിരന്തരം വെട്ടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ഈ സമയമത്രയും കാഴ്ചക്കരായി നില്‍ക്കുകയല്ലാതെ ആരും ഇയാളുടെ രക്ഷക്കായി എത്തിയില്ല. ഇതിനിടെ ഒരാള്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണ കിട്ടിയില്ല. അക്രമികള്‍ പോയി കഴിഞ്ഞതിന് ശേഷവും ചിലര്‍ മാത്രമാണ് രക്തത്തില്‍ കുളിച്ച മൃതദേഹത്തിനരികിലേക്കെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button