KeralaLatest NewsNews

പള്‍സര്‍ സുനിയെ സംബന്ധിയ്ക്കുന്ന ചില വെളിപ്പെടുത്തലുകളുമായി സഹതടവുകാരന്‍ ജിന്‍സണ്‍

 

കൊച്ചി : പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളുമായി സഹതടവുകാരനായ ജിന്‍സണ്‍. കത്ത് അയച്ചതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ല. സുനി ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു തടവുകാരനായ വിപിന്‍ലാലാണ് കത്തെഴുതിയതെന്നും ഇരുവരും ജയിലില്‍ സുഹൃത്തുക്കളായിരുന്നുവെന്നും ജിന്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കത്ത് പുറത്തേക്ക് കടത്തിയതിന്റെയും, മൊബൈല്‍ ഫോണ്‍ ജയിലിനുള്ളിലേക്ക് കടത്തിയതിന്റൈയും വിശദാംശങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി.

പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ തന്നെ അത് എഴുതിയത് സുനിയല്ലെന്ന് വ്യക്തമായിരുന്നു. ജയിലില്‍ സുനിയെ പാര്‍പ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിന്‍ലാലിന്റെ കയ്യക്ഷരമാണ് കത്തിലുള്ളതെന്ന് തെളിഞ്ഞ ഘട്ടത്തില്‍ പക്ഷെ വിപിന്‍ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് മറ്റൊന്നായിരുന്നു.

ദുരൂഹതകള്‍ ഒട്ടേറെ അവശേഷിക്കുന്ന കേസില്‍ ഈ ആരോപണം വീണ്ടുമൊരു പുകമറയായി. എന്നാല്‍ വിപിന്റെ ഈ വാദത്തിന്റെ മുനയൊടിക്കുകയാണ് അതേ സെല്ലില്‍ ഇരുവരുടെയും സഹതടവുകാരനായിരുന്ന ജിന്‍സണ്‍.

ജയില്‍ ഓഫീസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയത്. എന്നാല്‍ എഴുതിയ ശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്ക് കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് കോടതി പരിസരത്തുവച്ച് വിഷ്ണുവിന് കൈമാറുകയും വിഷ്ണു പിന്നീട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്‌സാപ്പില്‍ അയച്ച് കൊടുക്കുകയുമായിരുന്നു. നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാന്‍ സുനില്‍ കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ജയിലില്‍ എത്തിച്ചതിനെക്കുറിച്ച് ജിന്‍സണ്‍ പറയുന്നുണ്ട്.ഈ മൊബൈല്‍ ഫോണിന്റെ നമ്പര്‍ അടക്കം വിവരങ്ങള്‍ ജിന്‍സണാണ് പൊലീസിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button