Latest NewsNewsIndia

മയക്ക് മരുന്ന് വിവാദത്തില്‍ കുടുങ്ങി ഐറ്റം ഡാന്‍സര്‍

ഹൈദരാബാദ്: മയക്ക് മരുന്ന് വിവാദത്തില്‍ കുടുങ്ങി ഐറ്റം ഡാന്‍സര്‍. ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാനെ ടോളിവുഡും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇതുസംബന്ധിച്ച നോട്ടീസ് ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുമൈത്തിന് ലഭിച്ചു. ഇതെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്തേക്ക് പോകുകയാണ് മുമൈത്ത്.

ജൂലൈ 28ന് ലോണവാലയിലെ ബിഗ് ബോസ് തെലുങ്ക് ഹൗസിലുള്ള താരത്തിനോട് ചോദ്യം ചെയ്യലിനായി സ്പെഷ്യല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം ഹൈദരാബാദില്‍ വച്ചാകും മുമൈത്തിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് എത്താന്‍ തയ്യാറാണെന്ന് മുമൈത്ത് ഖാന്‍ ബിഗ് ബോസ് ഷോ മാനേജര്‍ മുഖേനെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍ നിന്നാണ് ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കെതിരെ നോട്ടീസ് അയച്ചത്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് സജീവമായ മുമൈത്ത് ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍ അവതാരകനാവുന്ന ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പിലാണ് പങ്കെടുക്കുന്നത്.

15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. മുമൈത്ത് ഖാനെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി, തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button