Latest NewsCinemaMovie SongsEntertainment

നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിന്റെ വാദങ്ങള്‍ ഇങ്ങനെ

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസ്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു തെളിവുണ്ടെന്നു പോലീസ് പറയുന്നു. എന്നാല്‍, ഒരു തവണയേ സുനി വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷാ പറഞ്ഞത്. കൂടാതെ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്ന നിലപാടിലാണ് പോലീസ്.

ദിലീപിനെതിരേയുള്ളതു പോലെ ഗുരുതര കുറ്റാരോപണങ്ങള്‍ നാദിര്‍ഷയ്ക്കെതിരേ ഉന്നയിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതാണ് അറസ്റ്റിലേക്കു നീങ്ങാത്തതെന്നാണു വിവരം. എന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ദിലീപിനൊപ്പം മുമ്പ് നാദിര്‍ഷയെയും പതിമൂന്നു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. നാദിര്‍ഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നല്‍കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button