KeralaLatest NewsNews

സി.പി.എമ്മിന് പഞ്ചായത്ത്‌ ഭരണം നഷ്ടമായി

തിരുവനന്തപുരം•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതോടെ സി.പി.എമ്മിന് തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത്‌ ഭരണം നഷ്ടമായി. ഇടത് ഭരണസമിതിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം വിമതരുടെയും ബി.ജെ.പിയുടെയും പിന്തിനായോടെ കോണ്‍ഗ്രസ് പാസാക്കി.

23 അംഗങ്ങളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം പതിനൊന്നും കോണ്‍ഗ്രസ് ഏഴും ലീഗ് രണ്ടും സി.പി.എം, യു.ഡി.എഫ് വിമതരായ രണ്ട് സ്വാതന്ത്രരും ഒരു ബി.ജെ.പി അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്, സി.പി.എം വിമതന്മാരായ രണ്ട് പേരേ കൂട്ടുപിടിച്ചാണ് സി.പി.എം അധികാരത്തില്‍ വന്നത്.

22 ാം വാര്‍ഡായ പുതുകുറുച്ചി വെസ്റ്റില്‍ നിന്നു സി.പി.എം വിമതനായി വിജയിച്ചെത്തിയ ഫെലിക്‌സിനെ സ്ഥാനാര്‍ഥിയായി രംഗപ്രവേശനം ചെയ്ത ദിവസം തന്നെ പാര്‍ട്ടിയില്‍ നിന്നും സി.പി.എം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ സമയബന്ധിതമായി തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഫെലിക്‌സ് സി.പി.എമ്മിനൊപ്പം നിന്നത്. എന്നാല്‍ കഠിനംകുളത്തെ പ്രാദേശിക സഖാക്കളുടെ കടുത്ത നിലപാടില്‍ ഇത് നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതോടെയാണ് ഫെലിക്‌സ് ഇപ്പോള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവച്ചത്.

13-ാം വാര്‍ഡായ സെന്റാ ഡ്രൂസില്‍ നിന്നു വിജയിച്ച യു.ഡി.എഫ് വിമതനായ റാഫേലിനെ കോണ്‍സ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ തിരിച്ചെടുത്തതോടെ റാഫേലും യു.ഡി.എഫിനൊപ്പം ചേര്‍ന്നു.
ഇതോടെ ലീഗിന്റെ രണ്ട് അംഗങ്ങളേയും കൂട്ടി യു.ഡി.എഫ് പക്ഷത്ത് പതിനൊന്ന് അംഗങ്ങളായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ കക്ഷിനിലയിലായതോടെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button