Latest NewsKeralaNews

ജിന്‍സിയുടെ ആത്മഹത്യ: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

പേരാമ്പ്രനിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭാവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകൾ ജിൻസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പ്രതിശ്രുതവരൻ വേളം പെരുവയൽ സ്വദേശി തട്ടാന്റെ മീത്തൽ സന്ദീപിനെ ( 30) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ,ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.തുടര്‍ന്ന് ഇയാളെ കൊയിലാണ്ടി സസബ്ജയിലിലേക്ക് മാറ്റി.

പാരലൽ കോളജ് അദ്ധ്യാപികയായ ജിൻസിയും തോടണ്ണൂർ ബി .ആർ.സി യിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായ സന്ദീപും തമ്മിലുള്ള വിവാഹം നവംബർ 12നാണ് നിശ്ചയിച്ചിരുന്നത്.നിശ്ചയിച്ചുറപ്പിച്ചവിവാഹം മുടങ്ങിയതിനെ തുടർന്ന് ജിൻസി (24) വ്യാഴാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ തീ കൊളുത്തി മരിച്ചത്. യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നാണ് സംഭവത്തില്‍ സന്ദീപിനുള്ള പങ്ക് പോലീസ് മനസിലാക്കിയത്.

യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായചി യുവതി അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു .ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പല കാര്യങ്ങൾ പറഞ്ഞ് സന്ദീപ് ജിൻസിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി. അടുത്ത മാസം നടക്കേണ്ട കല്യാണത്തിന് വീട്ടുകാർ ക്ഷണം തുടങ്ങിയിരുന്നു.

യുവതിയുടെ ബന്ധുക്കളും സി.പി.എം, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധികളും യുവാവിനെതിരെ പേരാമ്പ്ര പൊലീസിൽ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button