Devotional

സ്വകാര്യതകളെ പവിത്രമാക്കുന്ന സത്യവിശ്വാസം

ഉമര്‍ (റ) ഒരു ദിവസം പ്രവാചകന്റെ അടുത്തെത്തി. എല്ലാവരും പോയപ്പോള്‍ അദ്ദേഹം റസൂലിനോട് ഇങ്ങനെയന്വേഷിച്ചു:
‘എന്റെ ഒരു പരിചയക്കാരന്‍ വിവാഹിതനാകാന്‍ പോവുകയാണ്. വധു പേരുദോഷം വരുത്തിയ ഒരുവളാണെന്നതാണ് സത്യം. ചാരവൃത്തിയും അപഥസഞ്ചാരവും അവളുടെ പതിവ്ശീലമായിരുന്നു. ഇന്നിപ്പോള്‍ അവള്‍ ആ വഴിയില്‍നിന്നെല്ലാം പിന്മാറി പശ്ചാത്തപിച്ചു കഴിയുകയാണെന്നും ഞാനറിയും. എന്നാല്‍ അവളുടെ പൂര്‍വ്വ കഥകളൊന്നും എന്റെ കൂട്ടുകാരന്‍ അറിയുകയില്ല. ഞാനത് അദ്ദേഹത്തെ ധരിപ്പിക്കാന്‍ പോവുകയാണ്. ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അതല്ലേ എന്റെ ധര്‍മ്മം?’

ഉടനെ പ്രവാചകന്‍(സ) പറഞ്ഞു:’അരുത്, ഒരിക്കലുമരുത്. മനുഷ്യന്‍ തെറ്റു ചെയ്യുന്നു. അത് ബോധ്യം വരുമ്പോള്‍ പശ്ചാത്തപിച്ച് പിന്മാറുന്നു. അതോടെ പാപം തീരുന്നു. ഈ വിഷയത്തില്‍ അത് മാത്രവുമല്ല കാര്യം. തന്റെ സുഹൃത്ത് അവളുടെ പൂര്‍വകഥയൊന്നുമറിയുന്നില്ല. ദൈവം മറച്ചുവെച്ചത് വെളിപ്പെടുത്താനാണോ താനുദ്ദേശിക്കുന്നത് ? അതിനാല്‍ പതിവ്രതയായ ഒരു കന്യക എപ്രകാരം വിവാഹം ചെയ്യപ്പെടുന്നുവോ അതുപോലെതന്നെ അവളുടെ വിവാഹവും നടക്കണം.’വ്യക്തിയുടെ രഹസ്യങ്ങള്‍ക്ക് സത്യവിശ്വാസം കല്പിക്കുന്ന പാവനതയാണിത് കീര്‍ത്തിക്കുന്നത്. വിശ്വാസികളായ നമ്മെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button