അങ്കാറ: ഇസ്രായേല്‍ ലോകത്തിലെ ഭീകര രാഷ്ട്രങ്ങളിലൊന്നെന്ന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചതോടെയാണ് ഇത്തരം പ്രസ്‌താവനയുമായി ഉര്‍ദുഗാൻ രംഗത്തെത്തിയത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് തുര്‍ക്കി യാതൊരു സാധുതയും കല്‍പ്പിക്കുന്നില്ല. ആ നാട്ടിലെ താമസക്കാരാണ് പലസ്തീനികള്‍. ഇസ്രായേല്‍ കുടിയേറ്റക്കാരെനെന്നും പലസ്തീനില്‍ കുടിയേറി അക്രമം കാണിക്കുന്ന ഇസ്രായേല്‍ ഭീകര രാഷ്ട്രമാണ് എന്നും” ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ സിവാസില്‍ നടന്ന യോഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
അതേസമയം ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരേ ശ്കതമായ മറുപടിയുമായി ഇസ്രായേല്‍ രംഗത്ത് വന്നു. കുര്‍ദ് ഗ്രാമങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നയാളാണ് ഉര്‍ദുഗാന്‍. ഇങ്ങനെയുള്ള ഉര്‍ദുഗാന്‍ തങ്ങളെ ധാര്‍മികത പഠിപ്പിക്കേണ്ടതില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
Post Your Comments