Latest NewsNewsIndiaMobile PhoneTechnology

വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലെ അധിക്ഷേപ പോസ്റ്റുകള്‍; സുപ്രധാന വിധിയുമായി ഹൈക്കോടതി

കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.

മുംബൈ: സമൂഹമാധ്യമമായ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി.  33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ്. 2016ല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.

കിഷോര്‍ ഗ്രൂപ്പ് അഡ്മിനായിരുന്ന ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗം മറ്റൊരു അംഗത്തിന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ അത് തടയാന്‍ കിഷോറിന് സാധിച്ചില്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൂടാതെ അധിക്ഷേപം നടത്തിയ അംഗത്തെ പുറത്താക്കുകയോ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

read also:‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ട രാജ്യം’; പി.എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 37 ലക്ഷം രൂപ സംഭാവന നല്‍കി പാറ്റ് കമ്മിന്‍സ്

ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് ഉള്ളുവെന്നും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ അഡ്മിന് സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഇസഡ് എ ഹഖും എ ബി ബോറാക്കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുകയും ആളുകളെ ചേര്‍ക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമാണ് ഗ്രൂപ്പ് അഡ്മിന്‍ എന്നും എല്ലാ ചാറ്റ് ഗ്രൂപ്പുകള്‍ക്കും ഒന്നിലേറെ അഡ്മിനുകള്‍ ഉണ്ടാകുമെന്നും വിലയിരുത്തിയ കോടതി ഗ്രൂപ്പിലെ എതെങ്കിലും ഒരംഗം നിയമിരുദ്ധമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന് ശിക്ഷ ലഭിക്കുമെന്നു നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button