ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് സ്വർണം. ഫൈനലിൽ ശക്തരായ സ്പെയിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സ്വർണം നേടിയത്. ഈ വിജയത്തോടെ 2004ൽ അർജന്റീനയ്ക്ക് ശേഷം തുടർച്ചയായി രണ്ടു ഒളിമ്പിക്സ് സ്വർണം നേടുന്ന ഫുട്ബോൾ ടീമായി ബ്രസീൽ മാറി. നിശ്ചിത സമയത്ത് 1-1 സമനിലയായ മത്സരത്തിൽ അധികസമയത്തിന്റെ 108-ാം മിനിറ്റിൽ ബ്രസീലിന്റെ മാൽക്കമാണ് വിജയ ഗോൾ നേടിയത്.
38-ാം മിനിറ്റിൽ സ്പെയിൻ ഗോൾ കീപ്പർ ഉനായ് സൈമൺ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ബ്രസീൽ താരം മത്തേയുസ് കുനയെ കൈകൊണ്ട് ഇടിച്ചതിന് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും റിച്ചാലിസൺ എടുത്ത കിക്ക് ക്രോസ് ബാറിന്റെ മുകളിലൂടെ പോയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മത്തേയുസ് കുന (45) ബ്രസീലിനെ മുന്നിലെത്തിച്ചു.
Read Also:- ‘എനിക്ക് നേടാനാവാത്തത് നീ നേടി’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ
രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റം നടത്തിയ സ്പെയിൻ സമനില ഗോൾ നേടി. 61-ാം മിനിറ്റിൽ മൈക്കൽ ഓയർസബാൾ ആയിരുന്നു സ്പെയിനിന് സമനില സമ്മാനിച്ചത്. തുടർന്ന് ബ്രയാൻ ഗില്ലിന്റെ ഷോട്ടും ബാറിൽ താട്ടി മടങ്ങിയതോടെ നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനുള്ള സ്പെയിനിന്റെ ശ്രമം ഫലം കണ്ടില്ല. എക്സ്ട്രാ ടൈമിൽ പകരക്കാരനായി ഇറങ്ങിയാണ് മാൽക്കമാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.
Post Your Comments