KeralaLatest NewsNews

65 ലക്ഷം ആവശ്യപ്പെട്ട് തിരുവോണ ബംബര്‍ അടിച്ച ജയപാലന് ഭീഷണിക്കത്ത്, കത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍

പണം തന്നില്ലെങ്കില്‍ അനുഭവിക്കാന്‍ യോഗമുണ്ടാകില്ലെന്ന് ഭീഷണി

കൊച്ചി : ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് തിരുവോണ ബംബര്‍ അടിച്ച ജയപാലന് ഭീഷണിക്കത്ത് . ഈ വര്‍ഷത്തെ തിരുവോണ ബംബറില്‍ ഒന്നാം സമ്മാനം അടിച്ച മരട് സ്വദേശി ജയപാലനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
സമ്മാനത്തുകയില്‍ നിന്നും 65 ലക്ഷം നല്‍കണമെന്നാണ് ആവശ്യം. പണം തന്നില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നും, ഇക്കാര്യം ആരെയും അറിയിക്കരുതെന്നും കത്തില്‍ ഭീഷണിയുണ്ട്. ദരിദ്രരായ വൃദ്ധ ദമ്പതികള്‍ക്ക് സ്ഥലം വാങ്ങാനാണ് പണമെന്നാണ് കത്തില്‍ പറയുന്നത്. 15 ദിവസത്തിനുള്ളില്‍ കത്തില്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് പണം നല്‍കണം. വിവരം ആരെയെങ്കിലും അറിയിച്ചാലോ, പണം നല്‍കാതിരുന്നാലോ ലോട്ടറി അടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും കത്തില്‍ ഭീഷണിമുഴക്കുന്നു. സംഭവത്തില്‍ ജയപാലന്‍ മരട് പോലീസില്‍ പരാതി നല്‍കി.

Read Also :ചൈനീസ് ബന്ധം ഒഴിവാക്കി ഇന്ത്യയില്‍ പുതിയ പബ്ജി ഗെയിം

കണ്ണൂര്‍ ശൈലിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. പണം അയക്കേണ്ട നമ്പറും കത്തിന് താഴെയായി ഉണ്ട്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് വിവരം. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ജയപാലന് ഒന്നാം സമ്മാനം ലഭിച്ച വിവരം ഏവരും അറിഞ്ഞത്. അതുകൊണ്ടുതന്നെ ജയപാലന് സമ്മാനം ലഭിച്ച വാര്‍ത്തകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിഇ 635465 എന്ന ടിക്കറ്റിനായിരുന്നു ജയപാലന് ഒന്നാം സമ്മാനം ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button