Latest NewsNewsIndia

കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. അമീര്‍ ബഷീര്‍ ദാര്‍, ആദില്‍ യൂസഫ് ഷാന്‍ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വകവരുത്തിയത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് പിസ്റ്റലുകള്‍, രണ്ട് മാഗസീനുകള്‍, ഏഴ് പിസ്റ്റല്‍ റൗണ്ടുകള്‍, ഗ്രനേഡ് എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്. കുജ്ജാര്‍ ഫ്രിസല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട അമീര്‍. ദ റെസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇയാള്‍ സജീവമാണ്. അതേസമയം ആദില്‍ യൂസഫ് കശ്മീരിലെ സുര്‍സുനോ ബെഹിബാഗ് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് മാസം മൂമ്പാണ് ഇയാള്‍ ടിആര്‍എഫില്‍ സജീവമായത്.

Read Also : തിരുവല്ലയിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: സിപിഎം നേതാവ് ഉൾപ്പടെ 12 പ്രതികൾക്കും ജാമ്യം

കുല്‍ഗാം ജില്ലയിലെ രെദ്വാനി മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പരിശോധനയ്ക്കായി എത്തിയത്. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ഭീകരിലൊരാള്‍ സമീപത്തെ വീട്ടില്‍ ഒളിച്ചിരുന്ന് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ പ്രത്യാക്രമണം നടത്തി ഭീകരരെ വധിക്കുകയായിരുന്നു സൈന്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button