KeralaLatest NewsNewsIndia

‘എന്നാലുമെന്റെ മുരുകൻ നായരേ, ഇങ്ങൾക്കീ ഗതി വന്നല്ലോ’: കെ റെയിലിനേക്കാൾ വേഗത്തിൽ തിരുത്ത് വന്നുവെന്ന് ശ്രീജിത്ത് പണിക്കർ

മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി ചുമതയേറ്റ കവി മുരുകൻ കാട്ടാക്കടയ്ക്ക് സ്വാഗത പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് സർക്കാർ പദ്ധതിയായ കേരള മിഷൻ. മുരുകൻ കാട്ടാക്കട എന്നതിന് പകരം ‘ആർ മുരുകൻ നായർ’ എന്ന പേരിലാണ് പോസ്റ്റർ ഇറക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതോടെ കേരള മിഷൻ പോസ്റ്റ് തിരുത്തുകയും ചെയ്തു. വിഷയത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ‘എന്നാലുമെന്റെ മുരുകൻ നായരേ, ഇങ്ങൾക്കീ ഗതി വന്നല്ലോ! എന്തായാലും കെ-റെയിലിനേക്കാൾ വേഗതയിൽ തിരുത്ത് വന്നു’, എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

പോസ്റ്ററിൽ ‘ആർ മുരുകൻ നായർ’ എന്ന് വന്നത് അച്ചടി പിശക് ആണെന്നും ഒഴിവാക്കാമായിരുന്ന പിഴവ് ആയിരുന്നുവെന്നും മുരുകൻ കാട്ടാക്കട പ്രതികരിച്ചു. ഔദ്യോഗിക പേര് എന്ന നിലയിലാണ് ‘ആർ മുരുകൻ നായർ’ എന്ന് കാർഡിൽ അച്ചടിച്ച് വന്നതെന്നും അദ്ദേഹം പറഞ്ഞു. ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് എൻ്റെ എളിയ വിചാരമെന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read:ചെടി നഴ്‌സറിയില്‍ പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം ആണ് മലയാളം മിഷൻ. അത്തരമൊരു പദ്ധതി മുരുകൻ കാട്ടാക്കട എന്നറിയപ്പെട്ട ഒരാളെ നായരാക്കുന്നതിൻ്റെ പിന്നിലെ ചിന്ത എന്തായിരിക്കും എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിച്ചത്. മലയാളം മിഷനിൽ വാൽ നിർബന്ധമാണോ എന്നും കവി മുരുകൻ കാട്ടാകട പറഞ്ഞിട്ടാണോ ഈ മാറ്റമെന്നും വിമർശകർ ചോദിക്കുന്നു.

‘മലയാളം മിഷന് നാണമില്ലേ ഇങ്ങനെ ജാതിവാല് കൂട്ടിച്ചേർക്കാൻ?, പൊതുവേദിയിൽ മുരുകൻ കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോൾ എന്തിനാണ് ഇത്തരത്തിൽ ഒരു പ്രദർശനം, മുരുകൻ കാട്ടാക്കട ജനകീയ കവിയും, പുരോഗമന നിലപാട് മുറുകെ പിടിക്കുന്നയാളുമാണ്. പോസ്റ്റിൽ ഈ വാല് അനുചിതമായിപ്പോയി. മുരുകൻ നായരോ? നിങ്ങൾ അഭിസംബോധന ചെയ്യുന്ന വ്യക്തി പോലും സ്വയം പരിചയപ്പെടുത്തുന്നത് മുരുകൻ കാട്ടാക്കട എന്നാണ്. പിന്നെ എന്തിനാണ് അദ്ദേഹം ഉപേക്ഷിച്ച ജാതിവാൽ വീണ്ടും ഫിറ്റ് ചെയ്ത് അദ്ദേഹത്തെ അപമാനിക്കുന്നത്. ഇത്തരം ഭൂലോക ഊളകളാണോ മലയാളം മിഷനിൽ ഉള്ളത്?’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിൽ ഇത്തരമൊരു ‘ജാതിവാൽ തിരുകി കയറ്റൽ’ എന്തിനാണെന്ന ചോദ്യമാണുയരുന്നത്. മുരുകൻ നായർ എന്ന വ്യക്തിയെ അറിയില്ല എന്ന് പറയുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button