ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാർ

തിരുവനന്തപുരം: കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ലോകത്തിനു മാതൃകയാകും വിധം കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണു സർക്കാർ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു തുടക്കമിട്ട മാതൃകാപരമായ പദ്ധതികൾ പൂർത്തീകരിച്ചും പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചുമാണ് ഈ സർക്കാർ മുന്നോട്ടു നീങ്ങുന്നത്’ മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയായി, മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പെൺകുട്ടി: അതിവേഗം നടപടിയെടുത്ത് സർക്കാർ

‘വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. വരും തലമുറയ്ക്കായുള്ള ദീർഘകാല പദ്ധതികൾ നാടിന് ആവശ്യമാണ്. ആ യാത്രയിൽ ചാലകശക്തിയായി വർത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം,’ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button