Latest NewsKeralaCinemaMollywoodCricketNewsEntertainmentSports

ഞാൻ ജയിലിൽ കഴിഞ്ഞ സമയത്ത് ഭാര്യ കിടന്നത് അടുക്കളയിൽ, ജയിൽ ഫുഡ് പോലത്തെ ഫുഡ് ആയിരുന്നു അവളും കഴിച്ചത്: ശ്രീശാന്ത്

മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഐ.പി.എല്‍ ഒത്തുകളി വിവാദം. ഇതോടെ, കരിയർ അവസാനിച്ചു. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് താരം വിരമിച്ചത്. ക്രിക്കറ്റിന് പുറമെ സിനിമയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ‘പണം തരും പടം’ എന്ന ഷോയില്‍ പങ്കെടുക്കാനെത്തിയ ശ്രീശാന്ത്, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യ കൂടെ നിന്നതിനെ കുറിച്ചും വെളിപ്പെടുത്തുന്നു.

ശ്രീശാന്ത് പറയുന്നതിങ്ങനെ:

‘എന്നെ മകൾ സൂപ്പർമാനെന്നാണ് വിളിക്കുന്നത്. എന്റെ കല്യാണശേഷം ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. എന്റെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. ലവ് മാര്യേജായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. വി.ഐ.പി സീറ്റിലായിരുന്നു അവര്‍. ആ മാച്ചില്‍ ഞാന്‍ കളിക്കുന്നുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ഒരു റോയല്‍ ഫാമിലിയിലെയാണ് അവര്‍. കണ്ടപ്പോള്‍ത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പര്‍ വേണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിന്‍ നമ്പര്‍ മേടിച്ചു.

Also Read:റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്യാതിരിക്കാൻ മുടി മുറിച്ച് ഉക്രൈൻ പെൺകുട്ടികൾ

കള്ള നമ്പറാണോ എന്നറിയാൻ കസിൻ വിളിച്ചു. കോണ്ടാക്റ്റ് കീപ് ചെയ്യാമെന്ന് പറഞ്ഞ് അന്ന് ഭാര്യ സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് പിന്നീട് കോള്‍ വന്നത്. അന്ന് അവള്‍ ലെവന്‍ത്തില്‍ പഠിക്കുകയായിരുന്നു. പെര്‍ഫോമന്‍സില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു പിന്നീട് എനിക്ക് കോള്‍ വന്നത്. വേള്‍ഡ് കപ്പ് ജയിച്ചാല്‍ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍.

ആ സമയത്ത് എനിക്ക് ഇന്‍ജ്വറി വന്നിരുന്നു. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വൈഫിന്റെ അമ്മയോട് ആ സമയത്ത് സംസാരിച്ചിരുന്നു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോള്‍ വീല്‍ചെയറിലാണ്, ഇനി കളിക്കാന്‍ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല മകള്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് കെട്ടുന്നതെന്ന് കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി. ഭാര്യയുടെ അച്ഛൻ എന്നെ ആദ്യമായി കാണുന്നത് കോർട്ടിൽ വെച്ചാണ്. ന്യൂസുകാരൊക്കെ എന്നെ മോശമായി ചിത്രീകരിക്കുമ്പോഴായിരുന്നു കല്യാണം ഉറപ്പിക്കുന്നത്. ഞാൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ഫുഡ് പോലും കഴിച്ചത് ഞാൻ ജയിലിൽ കഴിക്കുന്നത് പോലെയായിരുന്നു. ഞാന്‍ നല്ല വിശ്വാസിയാണ്. വിലക്ക് മാറിയപ്പോഴും ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്’, ശ്രീശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button