ThiruvananthapuramKeralaNattuvarthaLatest NewsNews

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു, പഴകിയ മാംസം പിടിച്ചെടുത്തു: 20 കടകൾക്കെതിരെ നടപടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾ കണ്ടെത്തിയതായും ഇവയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി യുവതിയുടെ പ്രതിഷേധം

‘ഓപ്പറേഷന്‍ മത്സ്യ’യുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4169 പരിശോധനകളില്‍ 2239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ ജാഗറി’യുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button