Latest NewsKeralaNewsIndia

മകന്‍ കാമുകിയുമായി നാടുവിട്ടു, മാനഹാനിയെ തുടര്‍ന്ന് മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തു

പൊലീസ് വീട്ടില്‍ റെയിഡ് നടത്തുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ വിഷം കഴിച്ചത്

ലക്‌നൗ: കാമുകിയുമായി മകന്‍ നാടുവിട്ടതിനെ തുടര്‍ന്ന് മാതാവും സഹോദരിമാരും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. പതിനെട്ട് വയസുള്ള കോമള്‍ സിംഗിനൊപ്പമാണ് പ്രിന്‍സ് സിംഗ് നാടുവിട്ടത്.

Read Also: കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍

മെയ് മൂന്നിനാണ് മകളെ പ്രിന്‍സ് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കോമളിന്റെ പിതാവ് പരാതി നല്‍കിയത്. മെയ് 24നാണ് ഇവരെ തേടി പൊലീസ് യുവാവിന്റെ വീട്ടില്‍ റെയിഡ് നടത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന്, പൊലീസ് യുവാവിന്റെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പറയുന്നു. പൊലീസ് വീട്ടില്‍ റെയിഡ് നടത്തുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ വിഷം കഴിച്ചത്.

പ്രിന്‍സിന്റെ അമ്മ ഗീതയും സഹോദരിമാരായ സ്വാതിയും പ്രീതിയുമാണ് വിഷം കഴിച്ചത്. മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് പ്രിന്‍സ് വീട്ടിലേയ്ക്ക് മടങ്ങിയെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രിന്‍സിനൊപ്പം പോയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, കോടതിയുടെ നിര്‍ദേശപ്രകാരം ഇരുവര്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button