മസ്‌കത്ത്: 308 തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബലി പെരുന്നാൾ പ്രമാണിച്ചാണ് ഒമാൻ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. മോചനം നൽകിയവരിൽ 119 പേർ വിദേശികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Read Also: പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്കെതിരെ പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങള്‍
അതേസമയം, 194 തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബലിപെരുന്നാൾ പ്രമാണിച്ചാണ് ഷാർജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉത്തരവിട്ടു.
മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരവും യുഎഇ ഭരണകൂടം നൽകുന്നുണ്ട്.
Post Your Comments