KeralaLatest NewsNews

മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ, യുവതി തിരിച്ചറിഞ്ഞു: പ്രതിയെ രക്ഷിക്കാൻ ഇടപെടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷ് തന്നെയാണ് തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം കാട്ടിയതെന്ന് റിപ്പോർട്ട്. പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെയായിരുന്നു മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുറുവന്‍കോണത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. പ്രതിക്ക് വേണ്ടി യാതൊരു ഇടപെടലും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുറവൻകോണത്തെ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇയാള്‍ പത്ത് വര്‍ഷമായി ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. നിലവില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button