PalakkadKeralaNattuvarthaLatest NewsNews

കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിന് പിന്നാലെ പാഞ്ഞ് എക്സൈസ്: പരിശോധനയിൽ കിട്ടിയത് ലക്ഷങ്ങളുടെ ചന്ദനം

പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായത്

പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വൻ ചന്ദന വേട്ട. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികൾ പൊലീസ് പിടികൂടി. 150 കിലോ ഭാരമുള്ള ചന്ദനമുട്ടികൾ ആണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

Read Also : നിങ്ങളുടെ കരിയര്‍ തകര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്,സൂക്ഷിക്കണം: ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

വാളയാർ ടോൾ പ്ലാസയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ എക്സൈസ് സംഘത്തിന്റെ മുന്നിലേക്കാണ് ഈ സമയത്ത് ഒരു കറുത്ത കാർ പെട്ടെന്ന് എത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ കൈ കാട്ടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ കാർ നിർത്താതെ ഓടിച്ചു പോയി. ഇതോടെ എക്സൈസ് സംഘവും പിന്നാലെ പാഞ്ഞു. കഞ്ചിക്കോട് സിഗ്നൽ ജങ്ഷനിൽ എത്തിയപ്പോൾ യുവാക്കൾ കാർ നിർത്തിയ ശേഷം ഇറങ്ങിയോടി.

ഇവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്. കാറിനകത്തെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ ഉണ്ടായിരുന്നത്. സേലത്ത് നിന്ന് കൊണ്ടുവന്നതാണ് ചന്ദനമുട്ടികളെന്നാണ് വിവരം. തുടർ നടപടികൾക്കായി തൊണ്ടിമുതലുകളും പ്രതികളെയും വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button