KeralaLatest NewsArticleNewsWriters' Corner

‘പുതിയ ക്യാപ്സ്യൂൾ കോയിന്ദൻ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട്, ഇക്കാര്യം കൂടി നോക്കുക’: അഞ്‍ജു പാർവതി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ച സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി. വെറും രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇരട്ട ചങ്കുള്ള സഖാവ് ഭരിക്കുന്ന നാട്ടിൽ, അതും കണ്ണൂർ എന്ന പാർട്ടി തട്ടകത്തിൽ രണ്ടാം തവണയും ട്രെയിൻ കത്തിക്കൽ ഉണ്ടായിരിക്കുകയാണെന്ന് അഞ്‍ജു പാർവതി കുറിച്ചു. മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായമെടുത്ത് പുറമേയ്ക്കിട്ട്, നല്ല അസ്സൽ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുകയാണ് കേരളമെന്ന സംസ്ഥാനമെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ;

സ്വന്തം മൂട്ടിൽ തീവ്രവാദികൾ പെട്രോൾ ഒഴിച്ചോ എന്ന് കൂടി നോക്കുക സഖാക്കളെ!!

ശൂ, ശൂ! കേറൽ ദേശ്‌വാസിയോം ഒന്ന് തിരിഞ്ഞ് നോക്കോ? ചെങ്കോലിലെ വർഗ്ഗീയതയും ചോളരുടെ ഫാസിസവും മോദിയുടെ ഗ്രൂപ്പ് ഫോട്ടോയിലെ കാഷായ വസ്ത്രക്കാരുടെ സവർണ്ണ ഹെജിമണിയും ചർച്ച ചെയ്തു കഴിഞ്ഞെങ്കിൽ, ഗുസ്തികാർക്ക് നീതി വാങ്ങി കൊടുത്തു കഴിഞ്ഞെങ്കിൽ ഒന്ന് ഇത്രടം വരെയൊന്ന് വരണേ! വരുമ്പോൾ സ്വന്തം ആസനത്തിന്റെ പടിക്കൽ കൂടി ഒന്ന് തിരിഞ്ഞു നോക്കണേ! അവിടെ വല്ല തീയോ പുകയോ ഇല്ലെന്ന് ഉറപ്പ് വരുത്തണേ! കാരണം കണ്ണൂരിൽ വീണ്ടും ട്രെയിനിന് തീ വച്ചു കേട്ടോ! വെറും രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇരട്ട ചങ്കുള്ള സഖാവ് ഭരിക്കുന്ന നാട്ടിൽ, അതും കണ്ണൂർ എന്ന പാർട്ടി തട്ടകത്തിൽ രണ്ടാം തവണ ട്രെയിൻ കത്തിക്കൽ!! തെക്കേ അറ്റത്തെ പാവയ്ക്ക പോലുള്ള കൊച്ചു നാട് അങ്ങേ അറ്റത്തെ പണ്ടത്തെ കശ്മീർ പോലെ ആയി കേട്ടോ!

മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായമെടുത്ത് പുറമേയ്ക്കിട്ട്,നല്ല അസ്സൽ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ – അത് നമ്പർ 1 പ്രബുദ്ധ കേരളമാണ്. കോഴിക്കോട് ഏലത്തൂരിൽ ഒരു ട്രെയിനിനുള്ളിൽ കടന്ന് യാത്രക്കാരുടെ മേലേയ്ക്ക് പെട്രോളൊഴിച്ച് ഒരു ബോഗിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു തീവ്രവാദി എത്ര സമർത്ഥമായാണ് രക്ഷപ്പെട്ട് , അതും പൊള്ളൽ പരിക്കുകളോടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിയത്. മൂന്ന് നിരപരാധികളായ മനുഷ്യരുടെ അകാല മരണത്തിന് കാരണമായ, ട്രെയിനിനുള്ളിൽ ഇനി ഒരു യാത്രയെന്നത് ഒരുപാടുപേർക്ക് ട്രോമയായി മാറ്റിയ, കേരളത്തിലൂടെയുള്ള ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന ഭയപ്പാട് ഉണ്ടാക്കിയ ഒരു വൻ തീവ്രവാദ ശ്രമത്തെ എത്ര സിംപിളായിട്ടാണ് പ്രബുദ്ധ കേരളം രാഷ്ട്രീയ മറ കൊണ്ട് മൂടി കെട്ടിയത് എന്ന് മറന്നു പോയോ?

ഷാരൂഖ് സെയ്ഫിയെന്ന പേര് പോലും ചർച്ച ആവാത്ത രീതിയിൽ എത്ര സമർത്ഥമായാണ് ഒരു തീവ്രവാദത്തെ നമ്മൾ വെള്ളപ്പൂശിയത്? അതിന്റെ പേരിൽ പോലീസ് സേനയിലെ ഏറ്റവും മികച്ച ഒരു IPS ഉദ്യോഗസ്ഥനെ ബലിയാട് ആക്കി ആ തീവ്രവാദിക്ക് പിന്നിലുള്ള പലരെയും പല സത്യങ്ങളെയും ഒളിപ്പിച്ചു വച്ചു.
രാജ്യത്ത് എവിടൊക്കെ സ്ഫോടനം നടന്നാലും അന്വേഷണത്തിനൊടുവിൽ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികൾക്ക് എല്ലാ ഒത്താശയും കിട്ടിയിരുന്നത് അൽ-ഖേരളത്തിൽ നിന്നാണെന്ന് തെളിയുന്നത് പുത്തരി അല്ലാതായിട്ട് വർഷങ്ങളായി. അതുകൊണ്ടൊക്കെ തന്നെയാണ് പടിയിറങ്ങാൻ നേരം തലയിൽ വെളിവ് ഉദിച്ച ഡി.ജി.പി. ലോക്നാഥ് ബെഹ്റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോൾ മിനിമം വകതിരിവ് ഉള്ള മലയാളികൾക്ക് വലിയ ഞെട്ടൽ ഉണ്ടാവാത്തത് .
കുറേ നാളുകൾക്ക് മുമ്പ് ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും
മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആയതോടെ തീവ്രവാദം കേരളത്തിൽ ആഴത്തിൽ വേരോടിതുടങ്ങിയെന്നത് വ്യക്തമായതാണല്ലോ. എന്നിട്ട് കണ്ണ് രണ്ടും ഇറുകെയടച്ച് പ്രബുദ്ധത അടയാളപ്പെടുത്തിയ പൊളിറ്റിക്കലി പൊളിയൂറ്റഡ് മനുഷ്യരാണ് നമ്മൾ ..!

2005 ഇൽ കളമശ്ശേരിയിൽ ബസ്സ്‌ കത്തിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഒരിക്കൽ പോലും അതേ പ്രതി ഒരു ചർച്ച ഇവിടെ ഉണ്ടായിട്ടില്ല. കേരളത്തിൽ ആദ്യമായാണ് ഒരു ട്രെയിനിൽ ഒരു തീവ്രവാദി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ഭയമേതും ഇല്ലാതെ നിറയെ യാത്രക്കാരുള്ള ഒരു ട്രെയിൻ ബോഗി തീ വയ്ക്കുന്നത്. എന്നിട്ട് അതേ ട്രെയിൻ വീണ്ടും രണ്ട് മാസം കഴിഞ്ഞ് കേരളത്തിൽ തന്നെ വീണ്ടും കത്തിക്കുന്നു.. ഷാരൂഖ് സെയ്‌ഫിയെ കുറിച്ച് പിന്നീട് എന്തെങ്കിലും നമ്മൾ അറിഞ്ഞോ? ഇല്ല! അവന്റെ പിന്നിൽ ഉള്ളവരെ കുറിച്ചോ അവനെ രക്ഷപ്പെടാൻ ആര് സഹായിച്ചുവെന്നോ എന്തെങ്കിലും അറിഞ്ഞോ? ഇല്ലേ ഇല്ല!! ഇത്രയും വലിയ ഒരു തീവ്രവാദ അട്ടിമറി നടന്നിട്ട് എന്തെങ്കിലും ചർച്ച നടന്നോ, അതോ ജാഗ്രത പാലിക്കാൻ വേണ്ട നടപടികൾ ഉണ്ടായോ? ഇല്ലേ, ഇല്ല!

കാരണം നമ്മൾ കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി രാഷ്ട്രപതിക്ക് നീതി വാങ്ങി കൊടുക്കുവാൻ പായുകയായിരുന്നു. ചെങ്കോൽ കാരണം ഒടിഞ്ഞു വീണ മതേതരത്വം എടുത്ത് പോകുവാൻ ശ്രമിക്കുക ആയിരുന്നു. മോദിക്കൊപ്പം ആരൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നു നോക്കുക ആയിരുന്നു. പിന്നീട് ഗുസ്തികാർക്ക് നീതി വാങ്ങി കൊടുക്കുവാൻ ദില്ലിയിൽ നിന്നും ഹരിദ്വാർ വരെ ഓടുകയായിരുന്നു. ഇതിനിടെ എന്ത് സെയ്‌ഫി, എന്ത് ട്രെയിൻ എന്ത് കത്തിക്കൽ?
താലിബാനിസം കൺമുന്നിലെത്തിയിട്ടും, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങിയിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ വടക്കോട് കണ്ണും നട്ട് ഇരിപ്പുണ്ട് പ്രബുദ്ധർ!

കേരള പോലീസ് എന്തെടുക്കുന്നു എന്ന് ചോദിക്കുന്നില്ല! പക്ഷേ സംസ്ഥാന ഇന്റലിജൻസ് എന്തെടുക്കുക ആയിരുന്നുവെന്ന് ചോദിക്കാമല്ലോ അല്ലേ? പതിവ് പോലെ റെയിൽവെ പോലീസിന്റെ കൃത്യവിലോപം, കേന്ദ്ര സർക്കാർ ഗൂഢാലോചന തുടങ്ങിയ ക്യാപ്സ്യൂൾ കോയിന്ദൻ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട് എന്നറിയാം. എങ്കിലും ക്യാപ്സ്യൂൾ പുഴുങ്ങുമ്പോൾ സ്വന്തം മൂട്ടിൽ തീവ്രവാദികൾ പെട്രോൾ ഒഴിച്ചോ എന്ന് കൂടി നോക്കുക സഖാക്കളെ!!

NB: NIA എന്ന കേന്ദ്ര അന്വേഷണ ഏജൻസി നിലവിൽ ആർക്കൊപ്പം എന്നതും ചിന്തിക്കേണ്ടതുണ്ട്. അവർ ഏറ്റെടുത്ത എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിന് എന്ത് സംഭവിച്ചു, അല്ലെങ്കിൽ സംഭവിക്കുന്നു എന്നതും ദുരൂഹം!

shortlink

Related Articles

Post Your Comments

Related Articles


Back to top button