KeralaLatest NewsNews

പനിച്ചു വിറച്ച് കേരളം, എട്ട് മരണം: മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേര്‍ക്ക് പനി ബാധിച്ചു. സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേര്‍ മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് 60 പേരാണ് മരിച്ചത്.

Read Also: ഇറക്കം കുറഞ്ഞതോ ഇറുകിയതോ ആയ വസ്‌ത്രങ്ങളൊന്നും ക്ഷേത്രപരിസരത്തില്‍ ധരിക്കാൻ അനുവദിക്കില്ല: പുതിയ ചട്ടങ്ങൾ നിലവിൽ

ഇന്ന് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചുള്ള രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍ ജ്വരം, എച്ച്് വണ്‍ എന്‍ വണ്‍ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേര്‍ ഡെങ്കിപ്പനിയും രണ്ട് പേര്‍ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു.

55 പേര്‍ക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേര്‍ക്ക് രോഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്. എട്ട് പേര്‍ക്ക് എലിപ്പനി രോഗ ലക്ഷണങ്ങളും കണ്ടെത്തി.

ഇന്നും മലപ്പുറത്താണ് രോഗ ബാധിതര്‍ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂര്‍ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button