Latest NewsKeralaNewsBusiness

ബില്ലില്ലാത്ത സ്വർണം പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീം! നടപടി കടുപ്പിച്ച് കേരളം

2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്

സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടൻ നിർബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്. സംസ്ഥാന ധനമന്ത്രി ബാലഗോപാലൻ അധ്യക്ഷനായ സമിതി നൽകിയ ഈ നിർദ്ദേശം ഇന്ന് ഡൽഹിയിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ യോഗം പരിഗണിക്കുന്നതാണ്.

വിൽക്കാനുള്ളതാണോ, വിൽപ്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ചതാണോയെന്ന് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണം. അനധികൃതമായി കടത്തുന്ന സ്വർണങ്ങൾ പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീമിനെ രൂപീകരിക്കുന്നതാണ്. രേഖയില്ലാതെ സ്വർണം പിടികൂടുകയാണെങ്കിൽ , നികുതി തട്ടിപ്പിന് കീഴിൽ കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാൽ മാത്രമാണ് ഈ സ്വർണം വിട്ടുകിട്ടുകയുള്ളൂ.

Also Read: ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്ക് അകത്ത് പോലും കൊണ്ടുപോകുമ്പോൾ പോലും ഇ-വേ ബിൽ അനിവാര്യമാകും. നേരത്തെ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും, സ്വർണത്തെ ഒഴിവാക്കുകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്ത് കനത്ത ഇടിവ് വന്നതോടെയാണ് കേരളം ഈ നിർദ്ദേശം അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button