Latest NewsIndiaNews

‘കൃഷ്ണനും രുക്മിണിയും ലൗ ജിഹാദ്’; വിവാദ പരാമർശത്തിൽ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്ക് അറസ്റ്റ് മുന്നറിയിപ്പ്

ഭഗവാൻ കൃഷ്ണനും രുക്മിണിയും തമ്മിലുള്ള ബന്ധത്തെ ലൗ ജിഹാദ് എന്ന് പരിഹസിച്ച് അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് അസം സർക്കാർ. ഭൂപനെതിരെ പരാതി ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ബോറയുടെ ‘ലവ് ജിഹാദ്’ പരാമർശം ദൗർഭാഗ്യകരമാണെന്നും പരാതി ലഭിച്ചാൽ സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

അസമിലെ ഗോലാഘട്ടിൽ അടുത്തിടെ നടന്ന ട്രിപ്പിൾ കൊലപാതകം ‘ലവ് ജിഹാദ്’ ആണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മറുപടി നൽകവെയാണ് ഭൂപന്റെ വിവാദ പരാമർശം. ഹിന്ദു സ്ത്രീകളെ വശീകരിച്ച് മുസ്ലീം പുരുഷന്മാർ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ രാഷ്ട്രീയക്കാർ പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് ‘ലൗ ജിഹാദ്’ എന്നായിരുന്നു കോൺഗ്രസ് നേതാവ് പറഞ്ഞത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞിരുന്നു. തുടർന്ന് മഹാഭാരത ഇതിഹാസത്തിലെ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും, ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വിവാഹങ്ങളെ ‘ലൗ ജിഹാദ്’ എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വളരെ വേഗമാണ് വൈറലായത്.

‘രാജാക്കന്മാർക്കിടയിൽ പോലും ക്രോസ് വിവാഹങ്ങൾ നടക്കുന്നുണ്ട്. മഹാഭാരതത്തിലെ പ്രധാന കഥ, ഗാന്ധാരിയുടെ കുടുംബം അവൾ ധൃതരാഷ്ട്രനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല എന്നതാണ്. ഭീഷ്മ പിതാമഹൻ വിവാഹത്തിന് നിർബന്ധിതനായി. ശകുനിയുടെ സഹോദരൻ തടവിലാക്കപ്പെട്ടു. പിന്നീട് അമ്മ പ്രതികാരം ചെയ്തു, അതും ലൗ ജിഹാദ്. ഗാന്ധാരിയുടെ വീട്ടുകാർ എതിർത്തു, അതിനാൽ അവൾ അവളുടെ കണ്ണിൽ ഒരു തുണി ധരിച്ചു. കൃഷ്ണൻ രുക്മിണിയെ കൊണ്ടുപോകാൻ വന്നപ്പോൾ അർജുൻ മറ്റൊരു വേഷത്തിലാണ് വന്നത്. അതും ലൗ ജിഹാദ് ആണ്’, ബോറ പറഞ്ഞു.

രാഷ്ട്രീയ-സമകാലീന വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അതിലേക്ക് ഹിന്ദുമത ആചാരങ്ങളെയും ദൈവങ്ങളെയും വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ഹിമന്ത ചോദിച്ചു. ‘ഇത് സനാതന ധർമ്മത്തിന് എതിരാണ്, ഇത് ഹിന്ദു ധർമ്മത്തിന് എതിരാണ്. നമ്മൾ മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു മത വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് .ഭഗവാൻ കൃഷ്ണൻ രുക്മിണിയോട് അവളുടെ മതം മാറാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും പരാതി നൽകിയാൽ ഇത്തരം അപവാദം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടി വരും’, മുഖ്യമന്ത്രി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button