Article

ഗണപതി എന്നത് മിത്തല്ല ഓരോ ഹൈന്ദവ വിശ്വസിയുടെയും സ്വത്വമാണ് : അഞ്ജു പാര്‍വതി

സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്ത് ആകുകയും ചെയ്യുന്നവര്‍ക്കുള്ള കനത്ത പ്രഹരമാണ് ഈ നാമജപഘോഷയാത്ര : അഞ്ജു പാര്‍വതി

സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്ത് ആകുകയും ചെയ്യുന്ന ഡബിള്‍ സ്റ്റാന്‍ഡ് പ്രത്യയശാസ്ത്രത്തിന്റെ ചെകിടത്ത് കിട്ടുന്ന വിശ്വാസികളുടെ കനത്ത പ്രഹരമാണ് ഈ നാമജപഘോഷയാത്രയെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്. ഗണപതി എന്നത് മിത്തല്ല ഓരോ ഹൈന്ദവ വിശ്വസിയുടെയും സ്വത്വമാണ്. ഇന്ന് ഈ നാമജപ പ്രതിഷേധം കാലം ആവശ്യപ്പെടുന്ന ഹൈന്ദവ പ്രതികരണമാണ്. അതിന് മുന്‍കൈ എടുത്ത എന്‍എസ്എസ് സംഘടന അടയാളപ്പെടുത്തുന്നത് സനാതന ധര്‍മ്മത്തിന്റെ മാതൃകപരമായ സഹിഷ്ണുതയിലൂന്നിയ പ്രതിഷേധമാണെന്നും അവര്‍ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

Read Also: ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘ഗണപതി എന്നത് മിത്തല്ല ഓരോ ഹൈന്ദവ വിശ്വസിയുടെയും സ്വത്വമാണ്!
ഇന്ന് ഈ നാമജപ പ്രതിഷേധം കാലം ആവശ്യപ്പെടുന്ന ഹൈന്ദവ പ്രതികരണമാണ്. അതിന് മുന്‍കൈ എടുത്ത എന്‍എസ്എസ് സംഘടന അടയാളപ്പെടുത്തുന്നത് സനാതന ധര്‍മ്മത്തിന്റെ മാതൃകപരമായ സഹിഷ്ണുതയിലൂന്നിയ പ്രതിഷേധമാണ്. തെരുവുകളില്‍ പന്തം കൊളുത്തിയോ കൊലവിളി നടത്തിയോ അല്ല ഈ പ്രതിഷേധം. ഗണേശ ഭഗവാനെ ദര്‍ശിച്ച്, വഴിപാട് നടത്തി, നാമജപ ഘോഷയാത്രയോടെ ഉള്ള പ്രതിഷേധം’.

‘ഇത് എന്തുകൊണ്ട് അനിവാര്യം ആകുന്നുവെന്നതിന് കുറെയേറെ കാരണങ്ങളുണ്ട്. ഒരു പൗരന് അവന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തില്‍ ഹിന്ദുവിന് മാത്രം കല്‍പിച്ചു തുല്യം ചാര്‍ത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തില്‍.! ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്‌കാരസ്വാതന്ത്രൃത്തിന്റെ പേരില്‍ അപഹസിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നു’.

‘മെത്രാന്റെ അംശവടി കാര്‍ട്ടൂണ്‍ ആക്കിയതിനു നല്‍കിയ ലളിതകലാ അക്കാദമി അവാര്‍ഡിനു പിന്നെന്ത് സംഭവിച്ചുവെന്നും കലോത്സവത്തില്‍ കൊച്ചുകുട്ടികള്‍ അരങ്ങിലെത്തിയ കിത്താബിനു എന്ത് സംഭവിച്ചുവെന്നും നമുക്കറിയാം. മുറിച്ചുമാറ്റപ്പെട്ട വലത് കൈയ്യുമായി, മുറിവുണങ്ങാത്ത മനസ്സുമായി ജോസഫ് മാഷ് ജീവിക്കുന്ന അതേ കേരളീയസമൂഹത്തിലാണ് ഹൈന്ദവ ബിംബങ്ങളെ കളിയാക്കിയതിന്റെ പേരില്‍ വെറും സൈബര്‍ പൊങ്കാലകള്‍ മാത്രം ഏറ്റുവാങ്ങിയ ഹരീഷും കുരീപ്പുഴയും ഒക്കെ സാംസ്‌കാരികനായകരായി വിളങ്ങുന്നത്. അത് തന്നെയാണ് ഹൈന്ദവ മതത്തിന്റെ പോസിറ്റിവിറ്റിയും മഹത്വവും. കേരളീയ സമൂഹത്തിന്റെ ഫേക്ക് ലിബറല്‍-സെക്ക്യൂലര്‍ ഇരട്ടത്താപ്പിനെ നോക്കി ചിരിച്ചുക്കൊണ്ട് തോല്‍പിക്കുന്നുണ്ട് സനാതന ധര്‍മ്മത്തിന്റെ സഹിഷ്ണുത. അത് ഇന്നത്തെ ഈ പ്രതിഷേധ നാമജപ ഘോഷയാത്രയിലും കാണുവാന്‍ കഴിഞ്ഞേക്കും’.

‘പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാന്‍ ഇതര മതവിഭാഗങ്ങളെ തൊടാതെ, ഹൈന്ദവ മതവിശ്വാസത്തെ മാത്രം ലാക്കാക്കിയവരാണ് ഈ പ്രവണതയ്ക്ക് ഇവിടെ വിത്ത് പാകിയവര്‍. സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം, നിലപാടുകളെ തരാതരം മാറ്റുന്ന ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്‍കി, സംരക്ഷണം നല്‍കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ പ്രതിരോധം അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക സ്വാഭാവികം. എന്ത് കൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനമെന്ന ശരിയായ ചോദ്യവുമായി ഹൈന്ദവര്‍ ഇറങ്ങി തുടങ്ങിയപ്പോള്‍ അത് മാത്രം വലിയ ഇഷ്യുവാകുന്നു. ഇവിടെ ഇതാണ് സെക്ക്യുലറിസം.!’

‘സര്‍ഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കില്‍ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിര്‍മ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാല്‍ ആ സ്വാതന്ത്ര്യത്തിനുമേല്‍ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുര്‍വ്യാഖ്യാനവും ഇരവാദമുണ്ടായപ്പോള്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി. അതിനെ മുതലെടുക്കാന്‍ രാഷ്ടീയമാമകള്‍ അരങ്ങത്തു വന്നപ്പോള്‍ അരാജകത്വം ഉണ്ടായി. ഒരു വിശ്വാസത്തെ മാത്രം ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കാനും നിന്ദിക്കാനും അവഹേളിക്കാനും കൂട്ടായ ശ്രമം ഉണ്ടായപ്പോള്‍ മാത്രമാണ് ഇവിടെ ഹൈന്ദവസമൂഹത്തിലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതികരിച്ചു തുടങ്ങിയെന്നതാണ് സത്യം’.

‘ഹിന്ദു അല്ലാതെ മറ്റേത് മതത്തില്‍ ജനിച്ച കമ്മ്യൂണിസ്റ്റ് ആയാലും അയാള്‍ക്കിവിടെ വാരിക്കോരി ആരാധനാ സ്വാതന്ത്ര്യം നല്‍കപ്പെടും. അതുപോലെ ഹിന്ദു കമ്മ്യൂണിസ്റ്റ് ആയിട്ട് ക്ഷേത്രങ്ങളില്‍ അല്ലാതെ മറ്റേത് ആരാധനാലയത്തിന്റെ മുന്നില്‍ പോയി ഇങ്ങനെ നിന്നാലും മതേതര പട്ടം നെറ്റിയില്‍ ഒട്ടിച്ചു കൊടുക്കും! പക്ഷേങ്കി ഭരണഘടന എടുത്തു പൊക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറാനും അവരുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാനും മുന്നില്‍ നില്‍ക്കുന്ന കമ്മിസം ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് ഹിന്ദു വേണമെന്ന് ആഗ്രഹിച്ചാല്‍ ആ ആഗ്രഹത്തെ നാലായി മടക്കി പോക്കറ്റിലിട്ട് ചെഗുവിനെ മാത്രം ധ്യാനിച്ചിരിക്കാന്‍ പറയും!’

 

‘കെ ടി ജലീലിന് മക്കയില്‍ പോകാം!
ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം!
തോമസ് ഐസക്കിന് വത്തിക്കാനില്‍ പോകാം!
പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരില്‍ പോയി തൊഴുതാല്‍ വിശദീകരണം മസ്റ്റാണ്..
ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയില്‍ പോയാല്‍ പുറം തിരിഞ്ഞേ നില്‍ക്കൂ…
ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ പോയാല്‍ അതിന് വിശദീകരണം വേണം…പാര്‍ട്ടി കനിഞ്ഞു നല്‍കിയ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍
ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ’

‘ഇന്നലെ ഒരു ചര്‍ച്ചയില്‍ ഇരുപതോളം വട്ടം ശ്രീജിത്ത് പണിക്കര്‍ ഗണപതി ഒരു മിത്താണോ അല്ലയോ എന്ന് സഖാവ് വിനയചന്ദ്രനോട് ചോദിച്ചിട്ടും ഒന്നും പറയാതെ നാവ് ഇറങ്ങി നിന്നത് അത് കൊണ്ടാണ്. സ്വന്തം വിശ്വാസം ഉറക്കെ പറയാന്‍ നട്ടെല്ല് ഇല്ല, എന്നാല്‍ സ്പീക്കര്‍ പറഞ്ഞ മതവിശ്വാസത്തെ ന്യായീകരിക്കുകയും വേണം. ഇനി ഷംസീര്‍ വിഷയം വരുമ്പോള്‍ എന്ത് കൊണ്ട് ഇത്രമേല്‍ പ്രതിഷേധം ഹൈന്ദവരില്‍ നിന്നും വരുന്നുവെന്ന് പറയട്ടെ! ഈ വിവാദം വരുന്നതിനും മുമ്പ് കമ്മ്യൂണിസ്റ്റ് ആയ ഷംസീറിന് സ്വന്തം മതഗ്രന്ഥത്തെ ഉദാത്തമെന്നും ഉല്‍കൃഷ്ടമെന്നും പരസ്യമായി വെളിപ്പെടുത്താന്‍ ധൈര്യം ഉണ്ടായി. അതേ ധൈര്യം ഇതരമതസ്ഥരുടെ വിശ്വാസമൂര്‍ത്തിയായ ഗണപതി ഭഗവാനെ ഇകഴ്ത്താനും ഉണ്ടായി. അതായത് സ്വന്തം മതത്തിന്റെ കാര്യം വരുമ്പോള്‍, അതിന്റെ മഹനീയത കൊട്ടിഘോഷിക്കുമ്പോള്‍ ശാസ്ത്രത്തെ മറക്കുന്ന ഷംസീറിന് ശാസ്ത്രബോധം വരുമ്പോള്‍ ഹിന്ദു ദൈവങ്ങളെ ഓര്‍മ്മ വരും. അപ്പോള്‍ അതെല്ലാം മിത്ത് ആണെന്ന് ഉറക്കെ പറയാന്‍ തോന്നും. ആ ഇരട്ടത്താപ്പ് സയന്റിഫിക് ടെമ്പറിന്നിട്ട് ഇന്ന് വിശ്വാസികള്‍ നടത്തുന്ന ചെറിയൊരു spiritual temper ആണ് ഈ പ്രതിഷേധം അത്രേ ഉള്ളൂ ??????’

‘സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്ത് ആകുകയും ചെയ്യുന്ന ഡബിള്‍ സ്റ്റാന്‍ഡ് പ്രത്യയശാസ്ത്രത്തിന്റെ ചെകിടത്ത് കിട്ടുന്ന വിശ്വാസികളുടെ കനത്ത പ്രഹരമാണ് ഈ നാമജപഘോഷയാത്ര!
ചെറുത്തുനില്‍പ്പിന്റെ പുതിയ ഒരു ഇതിഹാസത്തിന് ഇവിടെ തുടക്കം ആവുന്നു!പലതിന്റെയും അന്ത്യത്തിന് ഉള്ള നാന്ദി കുറിക്കല്‍!’

shortlink

Related Articles

Post Your Comments

Related Articles


Back to top button