Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണം: അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ഇമാം

ന്യൂഡല്‍ഹി: രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപത്തിന്റെയും ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ വെടിവെയ്പ്പിന്റെയും പശ്ചാത്തലത്തിലാണ് ഷാഹി ഇമാം ബുഖാരിയുടെ പരാമര്‍ശം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയത്.

Read Also: ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല: ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലീം സമുദായത്തിലെ പണ്ഡിതരുമായി സംവാദം നടത്തണമെന്നും ഇമാം ബുഖാരി നിര്‍ദ്ദേശിച്ചു. ‘രാജ്യത്ത് നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് ഞാന്‍ സംസാരിക്കാന്‍ നിര്‍ബന്ധിതനായത്. രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്, വിദ്വേഷത്തിന്റെ കൊടുങ്കാറ്റ് സമാധാനത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നു,’ ബുഖാരി പറഞ്ഞു.

‘നിങ്ങള്‍ നിങ്ങളുടെ ‘മന്‍ കി ബാത്ത്’ പറയുന്നു. എന്നാല്‍ നിങ്ങള്‍ ഇസ്ലാം മതവിശ്വാസികളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം മുസ്ലീങ്ങള്‍ അസ്വസ്ഥരാണ്. അവര്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്,’ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോയെ പരിപാടിയെ പരാമര്‍ശിച്ച് ബുഖാരി പറഞ്ഞു.

രാജ്യത്തെ വിദ്വേഷവും വര്‍ഗീയവും വിഭാഗീയവുമായ അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്രിമിനല്‍ നിയമം ദുര്‍ബലമാണെന്ന് തെളിയിക്കുന്നതായും ഇമാം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button