KeralaLatest NewsNews

വി.ഡി സതീശൻ തട്ടിപ്പ് പ്രതിപക്ഷ നേതാവ്, തല പോയാലും സതീശൻ അത് ചെയ്യില്ല; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിണറായി വിജയന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച സുരേന്ദ്രൻ, മാസപ്പടി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കാൻ സതീശന് ധൈര്യമുണ്ടോ എന്നും ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സതീശൻ പിണറായി വിജയന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും തട്ടിപ്പ് പ്രതിപക്ഷ നേതാവാണ് അദ്ദേഹമെന്നും സുരേന്ദ്രൻ ആരോപിച്ചു. മാസപ്പടി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കാൻ ബി.ജെ.പി തയ്യാറാണെന്നും, തല പോയാലും സതീശൻ കത്തയക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. തട്ടിപ്പ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശന്റെ പ്രതിപക്ഷ നേതാവ് പദവി വെറും സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കമ്പനിക്ക് ഖനനാനുമതി നൽകാൻ പഴുതുകൾ തേടി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗവും ചേർന്നുവെന്നത് മാസപ്പടി അഴിമതിയിൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നതിന്റെ ഉദാഹരണമാണ്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാൻ കേന്ദ്രനിയമങ്ങൾ മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താൻ സംസ്ഥാന ഏജൻസികൾ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചോദിച്ചു.

‘മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും പേരിലുള്ള വലിയ അഴിമതികൾ സംസ്ഥാനത്ത് അന്വേഷിക്കുന്നില്ല. രണ്ട് പേരും എന്താ ദിവ്യൻമാരാണോ? സതീശൻ പിണറായി വിജയന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് മാത്യു കുഴൽനാടനും സുധാകരനും ഷാജിക്കും എതിരെ കേസെടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് സതീശനെ തൊടാത്തത്. പുനർജനി തട്ടിപ്പ് ലൈഫ്മിഷൻ പോലെ വലിയ അഴിമതിയാണ്. മാസപ്പടി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കാൻ ബിജെപി തയ്യാറാണ്. വിഡി സതീശന് അതിന് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവാണെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു കത്തയക്കാൻ സതീശൻ തയ്യാറാവണം. തല പോയാലും സതീശൻ കത്തയക്കില്ല. തട്ടിപ്പ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശന്റെ പ്രതിപക്ഷ നേതാവ് പദവി വെറും സാങ്കേതികം മാത്രമാണ്’, സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button