Latest NewsSaudi ArabiaNewsGulf

വാഹനത്തില്‍ നിന്ന് വേദനസംഹാരി ഗുളികകള്‍ പിടിച്ചു; മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ

റിയാദ്: കൈമാറിക്കിട്ടിയ വാഹനത്തില്‍ നിന്ന് വേദനസംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന ഈ മലയാളിയെ കുരുക്കിലാക്കിയത്.

Read Also: തി​രു​വോ​ണ ദി​വ​സം യുവാവിനെ കുത്തിക്കൊന്നു: ഒരാൾ കൂടി അറസ്റ്റിൽ

വാഹനപരിശോധനക്കിടെയാണ് ഈ മരുന്നുകള്‍ സുരക്ഷ വകുപ്പ് കണ്ടെത്തിയത്. ഇത് സൗദിയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇതിനുമുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു ഈ ഗുളികകള്‍. ഇക്കാര്യം വാഹനം കൈമാറിക്കിട്ടിയപ്പോള്‍ ഈ മലയാളി അറിഞ്ഞിരുന്നില്ല.

റോഡില്‍ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷ വകുപ്പ് വാഹനത്തിനുള്ളില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി. ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കില്‍ പ്രശ്‌നമാവില്ലായിരുന്നു. അത് ഹാജരാക്കാന്‍ പുതിയ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ ഡ്രൈവര്‍ സൗദി വിട്ടുപോയിരുന്നതിനാല്‍ ആ ഒരു പിടിവള്ളിയും ഇല്ലാതായി. തുടര്‍ന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലിനും ശിക്ഷിച്ചത്. അന്വേഷണത്തില്‍ ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടയാള്‍ നിരപരാധിയാണെന്ന് മനസിലായിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button