Latest NewsNewsIndia

2000 രൂപ നോട്ടുകൾ മാറാനുള്ള അവസാന തീയതി വീണ്ടും നീട്ടി ആർ.ബി.ഐ

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറ്റാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. 2000 രൂപ നോട്ട് മാറാനുള്ള സമയപരിധി അവസാനിച്ചാലും സാധുതയുണ്ടാകുമെന്ന് ആർബിഐ അറിയിച്ചു. സെപ്റ്റംബർ ഒന്ന് വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച്, 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽ, 2000 രൂപ നോട്ടുകൾ ഇനിയും കയ്യിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവ ബാങ്കുകളിൽ തിരികെ ഏൽപ്പിക്കാവുന്നതാണ്. ഇന്നായിരുന്നു അവസാന തീയതി. ഇതാണ് ഒക്ടോബർ ഏഴ് വരെ നീട്ടിയത്.

2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ദീർഘിപ്പിച്ചേക്കാമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, റിസർവ് ബാങ്ക് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. പ്രവാസികളെയും മറ്റും പരിഗണിച്ചാണ് തീയതി നീട്ടാൻ സാധ്യത. ഈ വർഷം മെയ് 19-നാണ് വിനിമയത്തിൽ നിന്നും 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. തുടർന്ന് മെയ് 23 മുതൽ കറൻസി ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു.

നോട്ട് നിക്ഷേപിക്കുന്നതിനും, മാറ്റിയെടുക്കുന്നിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20,000 രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. 2016-ലെ നോട്ട് നിരോധന കാലയളവിലാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. തുടർന്ന് 2018-19-ൽ ഇവയുടെ അച്ചടി പൂർണ്ണമായും നിർത്തിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button