Latest NewsNewsInternational

ജർമ്മൻ ടൂറിസ്റ്റ് ഫെസ്റ്റിവലിൽ നൃത്തം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ ഹമാസ് തട്ടിക്കൊണ്ടുപോയി

ടെല്‍ അവീവ്: ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തീവ്രവാദികള്‍ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്‌നമാക്കി പരേഡ് നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുവതിയുടെ നഗ്‌നമൃതദേഹം പിക്കപ്പ് ട്രക്കില്‍ കിടത്തി പരേഡ് നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഷാനി ലൂക്ക് എന്ന ജര്‍മന്‍ യുവതിയാണിത്. ഗാസയ്ക്ക് സമീപം ‘ഫെസ്റ്റിവൽ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. അവിടെവച്ചനാണ് ഹമാസ് തീവ്രവാദികള്‍ ഈ യുവതിയെ തട്ടിക്കൊണ്ടുപോയത്.

ഇപ്പോൾ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ജര്‍മന്‍ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡും ഇവർ കവര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഷാനി ലൂക്ക് എന്ന ജര്‍മന്‍ സ്വദേശിനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്. ഗാസയിലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന സന്ദേശമാണ് ബാങ്കില്‍നിന്ന് ലഭിച്ചതെന്നും യുവതിയുടെ മാതാവ് പറഞ്ഞു. പരിപാടിയിൽ വെച്ച് അടിച്ച് പൊളിച്ച് നൃത്തം ചെയ്യുന്ന ഷാനിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഫൂട്ടേജിൽ, 23 കാരിയായ ഷാനി ലൂക്ക് സൂപ്പർനോവ സംഗീതോത്സവത്തിൽ നൃത്തം ചെയ്യുന്നതായി കാണാം. പിന്നിൽ തോക്കുധാരികളായ ഹമാസ് ഭീകരർ നടന്നടുക്കുന്നതും കാണാം. ഗാസയുടെ അതിർത്തിയോട് ചേർന്ന് കിബ്ബട്ട്സ് ഉറിമിന് സമീപമുള്ള ഔട്ട്ഡോർ ഡാൻസ് പാർട്ടിയിലേക്ക് തീവ്രവാദികൾ ഇരച്ചുകയറുന്നതിനിടെ ക്രോസ്ഫയറിൽ കുടുങ്ങിയ നൂറുകണക്കിന് ഇരകളിൽ ഒരാളാണ് ലൂക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button