Latest NewsNewsInternational

ഖത്തറിലെ ഹമാസ് നേതാക്കളെ കാണാൻ റഷ്യൻ നയതന്ത്രജ്ഞൻ

ന്യൂഡൽഹി: റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവ് അടുത്തയാഴ്ച ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഹമാസ് തീവ്രവാദി സംഘം പിടികൂടിയ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ റിപ്പോർട്ട് ചെയ്തു. താൻ ഖത്തറിലേക്ക് പോകുകയാണെന്നും അവിടെ വരുമ്പോഴെല്ലാം ഹമാസുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും ബോഗ്ദാനോവ് RIA യോട് പറഞ്ഞു.

‘അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ എല്ലായ്പ്പോഴും സമ്പർക്കം പുലർത്തുന്നു. മാത്രമല്ല, ഈ സാഹചര്യത്തിൽ, ബന്ദികളെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് (യോഗം) ഉപയോഗപ്രദമാണ്’, ബോഗ്ദാനോവ് പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഒരാഴ്ച മുമ്പ് ഹമാസ് നടത്തിയത്. 1,300-ലധികം ആളുകളെ കൊല്ലുകയും നിരവധി പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ട് പോവുകയും ചെയ്തു.

അതേസമയം, ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് പലസ്തീൻ. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോഴാണ് ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചത്. പലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button