ThiruvananthapuramLatest NewsKeralaNattuvarthaNews

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു

പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ്(28) രക്ഷപ്പെട്ടത്

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ്(28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിന് സെയിദിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു.

വ്യാഴാഴ്ച വൈകീട്ട് നാലോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. രണ്ട് പൊലീസുകാരാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്. ഇവർ പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച് കടന്ന് വഞ്ചിയൂർ പാറ്റൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. രാത്രി വൈകിയും നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘം തെരച്ചിൽ നടത്തി. താമ്പാനൂർ, കിഴക്കേകോട്ട ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും പൊലീസ് നിരീക്ഷണത്തിലാണ്. കൈവിലങ്ങുള്ളതിനാൽ ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

Read Also : ‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ

പതിനാല് ദിവസം മുമ്പ് എം.ഡി.എം.എ വിൽപനക്കേസിൽ പൂവാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. ലോ കോളജിന് സമീപത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലാകുമ്പോഴും ഇയാളുടെ കൈവശം എം.ഡി.എം.എ ഉണ്ടായിരുന്നു. ഈ കേസാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button