ErnakulamKeralaNattuvarthaLatest NewsNews

അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച് ഹെെക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസെെൻ്റെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച് ഹെെക്കോടതി കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജിയും ഹെെക്കോടതി തള്ളി. മണ്ണാർക്കാട് എസ് സി – എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹെെക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അപ്പീൽ ഹർജിയിൽ പിന്നീട് വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുതെന്ന നിബന്ധനയുടെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയുമെന്നാണ് ലഭ്യമായ വിവരം. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം. അട്ടപ്പാടി മധു വധക്കേസിലെ പ്രതികളെ ഏഴ് വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്.

നവകേരള സദസ്, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു കോടിയുടെ ആഡംബര ബസ്: വിവാദത്തിൽ വിശദീകരണവുമായി ആന്‍റണി രാജു

കുറ്റകൃത്യത്തിൻ്റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ ഹുസെെൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2024 ജനുവരിയിലായിരിക്കും പ്രതികളുടെയും സർക്കാരിന്റെയും അപ്പീലിൽ കോടതി വാദം കേൾക്കുക. ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ മർദ്ദിച്ചുകൊന്നെന്നാണ് കേസ്. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം. വിചാരണക്കോടതി കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button