Latest NewsNewsIndia

ജമ്മു കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ സ്‌നൈപ്പർ

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരർ കൊല്ലപ്പെട്ടു. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. രജൗരിയിലെ കലകോട്ട് വനമേഖലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ഷികോത്സയിൽ ആയിരുന്ന മറ്റൊരു സൈനികൻ ഇന്ന് വീരമൃത്യു വരിച്ചു.

ഭീകരരിൽ ഒരാൾ ലഷ്‌കറെ തൊയ്ബയിൽ ഉന്നത പദവി വഹിച്ചിരുന്ന പാകിസ്ഥാൻ പൗരനായ ഖാരിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മേഖലയിലെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാളെ ഇന്ത്യയിലേക്ക് അയച്ചത്. ഐഇഡിയിൽ വിദഗ്ധനും ഗുഹകളിൽ ഒളിച്ചിരിക്കുന്നതിന് പരിശീലനം ലഭിച്ച സ്‌നൈപ്പറുമാണ് മറ്റൊരാളെന്ന് ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) പറഞ്ഞു. പാകിസ്ഥാൻ, അഫ്ഗാൻ മുന്നണികളിൽ പരിശീലനം നേടിയയാളാണ് ഇയാൾ. ലഷ്‌കറെ ത്വയ്ബയുടെ ഉന്നത റാങ്കിലുള്ള ഭീകര നേതാവാണ് കൊല്ലപ്പെട്ട ഖാരി.

കഴിഞ്ഞ ഒരു വർഷമായി തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചിൽ സജീവമായിരുന്ന ഇയാൾ ഡാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നും കരുതപ്പെടുന്നു. ഭക്ഷണം നിഷേധിച്ചതിന് ബജിമാൽ ഗ്രാമത്തിലെ ഗുജ്ജാർ എന്ന മനുഷ്യനെ തീവ്രവാദികൾ മർദിച്ചതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ ഓപ്പറേഷൻ ആരംഭിച്ചത്. ഗ്രാമവാസികൾ സംഭവം സുരക്ഷാ സേനയെ അറിയിക്കുകയും ഒടുവിൽ പ്രദേശത്ത് വൻതോതിലുള്ള തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button