Latest NewsNewsIndia

മിഷോങ് ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്കുള്ള ധന സഹായം റേഷൻ കടകളിലൂടെ പണമായി നൽകുമെന്ന് സർക്കാർ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു. 6,000 രൂപയാണ് നഷ്ട പരിഹാരം നൽകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും ദുരിതബാധിതർക്കുള്ള സഹായവും അവലോകനം ചെയ്യുന്നതിനായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വെള്ളപ്പൊക്കം നാശം വിതച്ച വിളകൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ മറ്റ് വിഭാഗങ്ങൾക്ക് കീഴിലുള്ള ദുരിതാശ്വാസം വർദ്ധിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നെല്ലുൾപ്പെടെ മഴക്കെടുതിയിൽ നാശം സംഭവിച്ച വിളകൾക്ക് (33 ശതമാനവും അതിനുമുകളിലും) ഹെക്ടറിന് 13,500 രൂപയിൽ നിന്ന് 17,000 രൂപയായി വർധിപ്പിച്ച് എംകെ സ്റ്റാലിൻ ഉത്തരവിട്ടതായി സർക്കാർ അറിയിച്ചു. നിത്യവിളകളും മരങ്ങളും നശിച്ച ഹെക്ടറിന് നഷ്ടപരിഹാരമായി നൽകുന്ന 18,000 രൂപയിൽ നിന്ന് 22,500 രൂപയായി ഉയർത്തും.

‘ആലിബാബയും 41 കള്ളന്‍മാരും’ നവകേരള യാത്രയെ വിമര്‍ശിച്ച്‌ പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

മഴയെ ആശ്രയിച്ചുള്ള വിളകൾക്ക് ഹെക്ടറിന് 7,410 രൂപയായിരുന്ന നഷ്ടപരിഹാരം 8,500 രൂപയായി ഉയർത്തും. ചുഴലിക്കാറ്റിൽ മഴക്കെടുതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്ന സഹായം 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും. തകർന്ന വീടുകൾക്കുള്ള സഹായം 5000 രൂപയിൽ നിന്ന് 8000 രൂപയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button