Latest NewsNewsInternational

വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയായ അലക്‌സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയുമായ അലക്‌സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുകയായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.

Read Also: ആർട്ടിക്കിൾ 370 റദ്ദാക്കുന്ന നടപടി സുപ്രീം കോടതി ശരിവെച്ചത് എന്തുകൊണ്ട്?: വിധിയുടെ ഒരു വിശകലനം

ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും ആറ് ദിവസമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അവര്‍ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാന്‍ വിസമ്മതിക്കുന്നു’. നവാല്‍നിയുടെ സഹപ്രവര്‍ത്തകന്‍ എക്‌സില്‍ കുറിച്ചു. റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് നവല്‍നിയുടെ ഈ അപ്രതീക്ഷിത തിരോധാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button