Latest NewsNewsIndia

മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്

ചണ്ഡിഗഡ്: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്. മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണതോടെയാണ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഹരിയാന സ്വദേശി ദർശൻ സിംഗ് ആണ് വാഹനം കുഴിയിൽ വീണതിനു പിന്നാലെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ദർശൻ സിംഗ് ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് ബന്ധുക്കളെ മരണവിവരം അറിയിച്ചു. പിന്നീട് ബന്ധുക്കൾ മൃതദേഹം ദഹിപ്പിക്കാനായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആംബുലൻസ് കുഴിയിൽ വീണത്. വീഴ്ച്ചയുടെ ആഘാതത്തിൽ വയോധികന്റെ കൈകൾ ചെറുതായി ചലിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ഉടനെ ഇയാളെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തി. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button