Life StyleHealth & Fitness

വന്‍കുടല്‍ കാന്‍സറിന് രണ്ട് പ്രധാന കാരണങ്ങള്‍ എടുത്തുപറഞ്ഞ് ആരോഗ്യ വിദഗ്ധര്‍

ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍.

Read Also: ഏത് വസ്ത്രം ധരിച്ചും മാലയിടാതെ, വ്രതമെടുക്കാതെ ശബരിമല ദര്‍ശനം നടത്താം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസംഗം വിവാദത്തിൽ

വന്‍കുടല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ഏഴാമത്തെ അര്‍ബുദമാണ് വന്‍കുടല്‍ കാന്‍സറെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. വന്‍കുടലിലോ മലാശയത്തിലോ ഉള്ള ട്യൂമര്‍ എന്ന അസാധാരണ വളര്‍ച്ച കാന്‍സറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി (colonoscopy) പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍.

വന്‍കുടല്‍ കാന്‍സറിന്റെ നാല് ലക്ഷണങ്ങള്‍ രോഗം നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന് സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വയറുവേദന, മലാശയ രക്തസ്രാവം, വയറിളക്കം, ഇരുമ്പിന്റെ കുറവ് വിളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button