Latest NewsNewsIndia

സാമ്പാറിനെ ചൊല്ലി ജീവനക്കാരുമായി തർക്കം, അച്ഛനും മകനും ചേർന്ന് റസ്റ്റോറന്റ് മാനേജറെ അടിച്ചുകൊലപ്പെടുത്തി

കൂടുതൽ സാമ്പാർ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

ചെന്നൈ: സാമ്പാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ചെന്നൈയിലെ പ്രമുഖ ഹോട്ടൽ ആയ ആനന്ദഭവൻ റസ്റ്റോറന്റിലെ മാനേജറെയാണ് അച്ഛനും മകനും ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത്. റസ്റ്റോറന്റ് മാനേജർ അരുൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനകാപുത്തൂർ സ്വദേശികളായ ശങ്കർ, അരുൺ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ സാമ്പാർ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് ശങ്കറും മകൻ അരുണും റസ്റ്റോറന്റിലെത്തി പാർസലിന് ഓർഡർ നൽകിയത്. അധികമായി സാമ്പാർ വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായിരുന്നില്ല. തുടർന്ന് വാക്കുതർക്കവും സംഘർഷവും ഉടലെടുക്കുകയായിരുന്നു. പിന്നാലെ അച്ഛനും മകനും ജീവനക്കാനെ തല്ലിച്ചതച്ചു. ഇത് തടയാനെത്തിയതാണ് അരുൺ. ഇയാളും മർദ്ദനത്തിന് ഇരയായി. പിന്നാലെ അരുൺ ബോധരഹിതനാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

Also Read: കലോത്സവത്തിലെ കോഴക്കേസ് വഴിത്തിരിവിൽ, ദേഹത്ത് മർദനമേറ്റപാടുണ്ടെന്ന് കുടുംബം, മത്സരഫലം അനുകൂലമാക്കണമെന്ന് ചിലർ സമീപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button