Latest NewsKeralaNews

എബ്രഹാം ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത: മൃതദേഹത്തിന്റെ പലഭാഗത്തു നിന്നും രക്തം ഒഴുകി

ഇടുക്കി: ഇടുക്കി കല്ലാര്‍കുട്ടിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങള്‍ രംഗത്ത്. കല്ലാര്‍കൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേല്‍ എബ്രഹാം ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് കല്ലാര്‍കുട്ടി – മാങ്കടവ് റോഡ് സൈഡില്‍ എബ്രഹാം ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: ഇ.പിയെ പിന്തുണച്ച് വി.എസ് സുനില്‍കുമാര്‍, കെ സുരേന്ദ്രന്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്: ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്

അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പരിശോധിച്ചതില്‍ സംശയം തോന്നിയ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹത്തിനുണ്ടായിരുന്ന പരിക്കുകളാണ് ബന്ധുക്കളെ സംശയത്തിലാക്കിയിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ പല ഭാഗത്തു നിന്ന് രക്തം ഒഴുകിയതും ദുരൂഹതയുണ്ടാക്കുന്നുണ്ട്. മറ്റെവിടയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നിട്ടതാണെന്നാണ് സഹോദരങ്ങള്‍ സംശയിക്കുന്നത്.

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് അഞ്ച് മണിക്ക് കൊക്കോ വിറ്റ പണം വാങ്ങാനാണ് എബ്രഹാം കടയില്‍ പോയത്. രാത്രി ഏഴേ കാലിന് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങണോയെന്ന് ഭാര്യയോട് വിളിച്ച് ചോദിച്ചിരുന്നു. ഏഴേ മുക്കാലിന് ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നാണ് ഭാര്യ പറയുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button