Latest NewsIndiaNews

കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: കൊല്ലപ്പെട്ടത് അമ്മയും ഭാര്യയും 3മക്കളും

ലക്‌നൗ: കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 45 വയസ്സുള്ള അനുരാഗ് സിംഗ് എന്നയാണ് തന്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പാലാപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

Read Also: ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു: ദമ്പതികള്‍ക്ക് തടവുശിക്ഷ

അമ്മയേയും ഭാര്യയേയും മക്കളേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ സ്ലെഡ്ജ് ഹാമര്‍ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് തന്റെ മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് താഴോട്ട് എറിഞ്ഞും കൊലപ്പെടുത്തി. മൂന്ന് മക്കളേയും കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം, പ്രതി മദ്യപാനിയും മാനസിക വിഭ്രാന്തിയുള്ളവനുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയ്ക്ക് 40 വയസ്സും അമ്മയ്ക്ക് 65 വയസ്സുമാണുള്ളത്. 12,9,6 വയസ്സുള്ള മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പൊലീസും എഫ്എസ്എല്‍ സംഘവും അന്വേഷണം നടത്തിവരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button