CinemaGeneralNEWS

അവന്‍റെ അച്ഛനുമമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു; എന്നിട്ടും ആ കേസില്‍ നിന്നും പിന്മാറാത്തതിന്റെ കാരണം വെളിപ്പെടുത്തി റിമ

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക ആതിക്രമം വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സ്വയം സുരക്ഷിതരാവാന്‍ നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതിനായി പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുളളവരാക്കുകയാണ് വേണ്ടതെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ ആദരിക്കുന്ന, അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അതിനാല്‍ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനും പെണ്‍കുട്ടികളെ പ്രാപ്തയാക്കുകയാണ് വേണ്ടതെന്നു ഒരു പ്രമുഖ മാഗസില്‍ റിമ കല്ലിങ്കല്‍ പറയുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട തന്റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുന്നത്. ഡെറ്റോളിട്ട് കഴുകും. മുറിവ് കെട്ടിവെയ്ക്കും. ഇന്‍ജെക്ഷനെടുക്കും. അത്രയേയുളളൂ തന്നോട് കാട്ടിയ അതിക്രമമെന്നു അവള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും റിമ പറയുന്നു.

തനിക്ക് നേരെ അതിക്രമം നടന്നപ്പോള്‍ കാറില്‍ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് തന്നോട് പറഞ്ഞുവെന്നും എന്നാല്‍ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന തിരിച്ചറിവ് അവളെ അതില്‍ നിന്നും അടുത്തനിമിഷം പിന്തിരിപ്പിച്ചെന്നും റിമ പറയുന്നു.

കേരളവും വിദേശവും തമ്മിലുള്ള വ്യത്യാസം പറയുന്നതിനായി ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുളള അനുഭവവും റിമ വെളിപ്പെടുത്തുന്നു. ഉഗാണ്ടയിലേക്കുളള യാത്ര ഇപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്‌നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുളള നാട്ടില്‍ സ്ത്രീകളോട് മികച്ച രീതിയിലുള്ള പെരുമാറ്റമാണ് അവര്‍ കാണിക്കുന്നത്. അവര്‍ക്ക് ഇഷ്ടമുളള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. അവര്‍ അവിടെ വളരെ സ്വതന്ത്ര്യമായി യാത്രകള്‍ ചെയ്യുന്നു. ആണുങ്ങളുടെ തുറിച്ച് നോട്ടങ്ങള്‍ അവിടെ സ്ത്രീകള്‍ക്ക് നേരെയില്ല. ഷൂട്ടിങ്ങ് കാണാന്‍ വന്നവര്‍ അവിടെവെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയര്‍ന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാന്‍ ഒരമ്മ പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ നേരിടുന്നു.

കഴിഞ്ഞമാസം ആലപ്പുഴയില്‍ സിനിമാഷൂട്ടിങ്ങിനായി പോയദിവസം ഓര്‍ക്കുമ്പോള്‍ പേടിതോന്നുന്നുവെന്ന് റിമ പറയുന്നു. സംഭവമിങ്ങനെ ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലമെന്ന് തോന്നി എന്നാല്‍ വെളുപ്പിന് എന്തോ ശബ്ദംകേട്ടു ഞെട്ടിയെഴുന്നേറ്റ തന്‍ കണ്ടത് മുറിയില്‍ ആരോ നില്‍ക്കുന്നതാണ്. ഉറക്കെ ഒച്ചവെച്ചപ്പോള്‍ അയാള്‍ ഓടിപ്പുറത്തിറങ്ങിപ്പോയി. ഇലക്ട്രോണിക് ലോക്ക് ഘടിപ്പിച്ച വാതിലാണ് റൂമിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മുറിക്ക് പുറത്ത് നിന്നും വാതില്‍ തുറക്കണമെങ്കില്‍ താക്കോല്‍വേണം. അതിനാല്‍ ഉള്ളില്‍ പ്രവേശിച്ചത് ഹോട്ടല്‍ ജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്.

വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായി വന്നയാളെ തനിക്ക് ആദ്യമേ ഒരു സംശയം തോന്നിയിരുന്നു. കൗമാരം കഴിഞ്ഞ ആ പയ്യന്‍ ബാഗുമായി ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റം ശരിയല്ല എന്നുതോന്നി. അവന്‍ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു. ഒടുവില്‍ പയ്യന്‍ തന്നെയാണ് മുറിയില്‍ കയറിയതെന്ന് കണ്ടെത്തി. ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന്‍ വാതില്‍ തുറന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആത്മഹത്യ ചെയ്യുകയെ വഴിയുളളൂ എന്നുംപറഞ്ഞു. പക്ഷേ ഞാന്‍ കേസില്‍ നിന്നും പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ? അതുകൊണ്ട് തന്നെ ആ കേസില്‍ നിന്നും പിന്മാറിയില്ലെന്നും റിമ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button