CinemaGeneralLatest NewsNEWS

കാമുകൻ ക്രൂരമായി മർദ്ദിച്ചു, മർദ്ദനത്തിൽ നിന്ന് രക്ഷപെടാൻ ഒരു രാത്രി മുഴുവൻ ബാത്‌റൂമിൽ കയറിയിരുന്നു: നടി അനിഖ വിക്രമൻ

ബംഗളൂരു: മുൻകാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അനിഖ വിക്രമൻ. തന്റെ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും, ഭയന്ന് ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞുവെന്നുമാണ് നടി വെളിപ്പെടുത്തുന്നത്. ശരീരത്തിനേറ്റ മുറിപ്പാടുകളുടെയും മർദ്ദനത്തിന്റെയും ചിത്രങ്ങളും അനിഖ തന്റെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. കാമുകൻ കാരണം നഷ്ടമായ ജീവിതം താനിപ്പോൾ സ്വയം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.

നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം ഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്. അനൂപ് പിള്ളയെന്നാണ് തന്റെ മുൻകാമുകന്റെ പേരെന്നും അനിഖ പറയുന്നു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി, പൊലീസിൽ പരാതി നൽകിയതായും വ്യക്തമാക്കുന്നു. അനൂപ് ഇപ്പോൾ ഒളിവിലാണെന്നും അനിഖ പറയുന്നു.

അനിഖയുടെ പോസ്റ്റ്:

‘നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ തയ്യാറായിരുന്നില്ല. ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുൻപ്, അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മർദ്ദിച്ചു. സത്യത്തിൽ ഞാൻ തകർന്നുപോയി. ഫോൺ തിരികെ തരാൻ കേണപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാൾ ചെയ്തത്. എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓർക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാൾ ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് അയാളുടെ കണ്ണ് വെട്ടിച്ച് ഞാൻ, ബാത്റൂമിൽ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button